"വയനാട് എന്‍റെ രാജ്യം'
 വയനാട് എന്‍റെ രാജ്യം
Sunday, April 21, 2019 3:31 AM IST
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ കരങ്ങളിൽ വയനാട് ലോക്സഭാ മണ്ഡലം എന്നും സുരക്ഷിതമായിരിക്കുമെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ""സുഖത്തിലും ദുഃഖത്തിലും ആപത്തിലും എല്ലാ കാലവും എന്നോടൊപ്പം നിന്നയാളാണ് എന്‍റെ സഹോദരൻ രാഹുൽ . ആ കൈകളിൽ നിങ്ങൾ എന്നും സുരക്ഷിതരായിരിക്കും.

അദ്ദേഹത്തെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു'' - മാനന്തവാടിയിൽ കബനി നദിയോരത്തെ പ്രശസ്തമായ വള്ളിയൂർകാവ് ഉത്സവ മൈതാനിയിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആവേശത്തുടി ഉയർത്തിയെത്തിയ പ്രിയങ്ക ഗാന്ധി പതിനായിരങ്ങളെ അഭിസംബോധനചെയ്ത് പ്രസംഗിക്കുകയായിരുന്നു. രാവിലെ മുതൽ വള്ളിയൂർകാവിലേക്ക് ഒഴുകിയെത്തിയ വൻജനാവലി മേടമാസത്തിലെ കത്തിയെരിയുന്ന ചൂടിനെയും പോലീസിന്‍റെ വഴിതടയലിനെയും വകവയ്ക്കാതെ മണിക്കൂറുകൾ കാത്തുനിന്ന് സ്നേഹാദരങ്ങളോടെയാണ് പ്രിയ നേതാവിനെ വരവേറ്റത്.
""വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, മാതാപിതാക്കളെ നിങ്ങൾക്ക് നമസ്ക്കാരം എന്ന ആമുഖത്തോടെയായിരുന്നു തുടക്കം. കണ്ണൂരിൽനിന്നുള്ള യാത്രയിൽ ഹെലികോപ്റ്ററിലിരുന്ന് ഞാനീ വയനാടൻ മലനിരകളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു. എത്ര മനോഹരമാണീ വയനാട്. വിവിധ മതങ്ങളിലുള്ള നിങ്ങൾ സ്നേഹത്തോടെയും ഒത്തൊരുമയോടെയുമാണ് ഇടകലർന്ന് ജീവിക്കുന്നത്. വയനാടിന്‍റെ പൈതൃകമായ ആദിവാസി ഗോത്രസംസ്കാരത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്.

നിങ്ങൾ കർഷകരെയും ആദിവാസികളെയും കഴിഞ്ഞ അഞ്ചുവർഷമായി ബിജെപി സർക്കാർ വഞ്ചിച്ചുകൊണ്ടിരിക്കയാണ്. അവർ ഇവിടെ ജാതിഅടിസ്ഥാനത്തിൽ വേർതിരിവ് സൃഷ്ടിക്കുന്നു. ഞാൻ ഉറക്കെ പറയുന്നു, ഈ കേരളവും എന്‍റെ രാജ്യമാണ് അതിലെ ഈ വയനാടും എന്‍റെ രാജ്യമാണ്. ഉത്തരപ്രദേശിലെ ഗോതമ്പുപാടങ്ങൾ എത്രമാത്രം എന്‍റെ സ്വന്തമാണോ അത്രമാത്രം ഈ വയനാടും എന്‍റെ സ്വന്തമാണ്. എന്നാൽ ബിജെപി നമ്മുടെ രാജ്യത്തെ വേർതിരിക്കുന്നു. പ്രഖ്യാപനങ്ങൾ നടത്തി കർഷകരെ വഞ്ചിച്ചു. വർഷവും രണ്ടു കോടി വീതം തൊഴിൽ വാഗ്ദാനം ചെയ്ത് യുവതയെ വഞ്ചിച്ചു. ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ് പാവപ്പെട്ടവരെയും വഞ്ചിച്ചു. അധികാരം തങ്ങൾക്കു മാത്രമുള്ളതാണെന്ന് ബിജെപി സർക്കാർ ചിന്തിച്ചു.

എന്‍റെ മുത്തശി ഇന്ദിരാജിക്ക് എല്ലാക്കാലവും ആദിവാസി സംസ്കാരവുമായി അടുത്ത ബന്ധവും അവരോട് ആഴമേറിയ ബഹുമാനവും ഉണ്ടായിരുന്നു. ആദിവാസികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ തുടക്കമിട്ടത് എന്‍റെ മുത്തശിയാണ്. കോൺഗ്രസ് അന്നും ഇന്നും ആദിവാസികൾക്കൊപ്പമാണ്. അവരുടെ ഭൂമിയും ഉപജീവനവും സംരക്ഷിക്കുമെന്ന് ഞാനിതാ ഉറപ്പുതരുന്നു. 12-ാം ക്ലാസ് വരെ സൗജന്യവിദ്യാഭ്യാസവും, സൗജന്യ ചികിത്സയും കോൺഗ്രസിന്‍റെ പേരിൽ ഞാനിതാ ഉറപ്പുനൽകുന്നു. ഉറപ്പുകൾ നിറവേറ്റുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആ കോൺഗ്രസിനെ ശക്തീകരിക്കേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്. ഞാനൊരു സഹോദരിയായാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഞാൻ ജനിച്ച ദിവസം മുതൽ എനിക്കറിയാവുന്ന ഒരു മനുഷ്യനുവേണ്ടി വോട്ടുചോദിക്കുന്നു. കഴിഞ്ഞ പത്തുവർഷമായി വ്യക്തിഹത്യ നേരിടുന്ന അദ്ദേഹം നിങ്ങളുടെ സ്ഥാനാർഥിയാണ്.


എല്ലാത്തരം വ്യക്തിഹത്യയേയും അതിജീവിച്ചവനാണ് എന്‍റെ സഹോദരൻ. എന്നേക്കാൾ രണ്ടുവയസ് മൂപ്പുണ്ട് രാഹുലിന്. എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ, വേദനനിറഞ്ഞ സമയങ്ങളിൽ എന്‍റെ കൈപിടിച്ച് കൂടെനിന്നവൻ. ഞങ്ങളുടെ ബാല്യകാലത്ത് ഒരുപാട് വേദനകൾ ഞങ്ങൾ ഒന്നിച്ചനുഭവിച്ചു. ഒരുപാട് ദുരന്തങ്ങൾ ഒരുമിച്ച് കണ്ടു. എനിക്ക് അമ്മയെപോലെയുള്ള മുത്തശി ഇന്ദിരാജി കൊല്ലപ്പെട്ടപ്പോൾ രാഹുലിന് 14 വയസും എനിക്ക് പന്ത്രണ്ടുമാണ് പ്രായം. മുത്തശി കൊല്ലപ്പെട്ട് ഏഴാം വർഷം ഞങ്ങളുടെ പ്രിയപിതാവും കൊല്ലപ്പെട്ടു. ആ അവസ്ഥയിലും അവൻ എന്നോടു പറഞ്ഞു, തന്‍റെ ഹൃദയത്തിൽ ആ കൊലപാതകികളോട് പകയോ വിദ്വേഷമോ ഇല്ലെന്ന്. പിതാവ് കൊല്ലപ്പെട്ടതിനുശേഷം പിതാവിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനാണ് രാഹുൽ രാഷ്‌ട്രീയദൗത്യം ഏറ്റെടുത്തത്. ജനാധിപത്യ അസമത്വം കോൺഗ്രസിൽനിന്ന് ഒഴിവാക്കിയെടുക്കാൻ രാഹുലിന് കഴിഞ്ഞു. നമ്മെ ശക്തിപ്പെടുത്തുകയല്ല, മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികാരം ദുർവിനിയോഗം ചെയ്യില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടും കുലുങ്ങാതെ, പതറാതെ പ്രതിയോഗികളെ ആലിംഗനം ചെയ്യുന്നവനാണ് എന്‍റെ സഹോദരൻ.

ന്യായവും സത്യവും സമത്വവുമാണ് സ്വന്തം വിജയത്തേക്കാൾ രാഹുലിന് പ്രധാനം. ജനാധിപത്യത്തിൽ ഹൃദയം ചേർത്തുവച്ച വ്യക്തിയാണ് രാഹുൽ. വിഭജനവും വിദ്വേഷചിന്തയും വർധിക്കുന്ന ഈ രാജ്യത്ത് രാഹുൽ നൽകുന്നത് ഒരു വലിയ സന്ദശമാണ്. സ്നേഹത്തിന്‍റെ മാത്രം ഭാഷഅറിയാവുന്ന എന്‍റെ സഹോദരനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു- പ്രിയങ്ക പറഞ്ഞു. വേദിയിൽ നിന്ന് പുറത്തിറങ്ങി ഹെലിപാഡിലേക്ക് നീങ്ങുന്നതിനിടെ ഓടിയടുത്ത ജനങ്ങൾക്ക് പുഞ്ചിരിയോടെ ഹസ്തദാനം നൽകിയാണ് പ്രിയങ്ക പുൽപ്പള്ളിയിലേക്ക് യാത്രയായത്.

ബാബു ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.