കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവം: നാലു പേർ അറസ്റ്റിൽ, പെർമിറ്റ് റദ്ദാക്കും
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവം:  നാലു പേർ അറസ്റ്റിൽ, പെർമിറ്റ് റദ്ദാക്കും
Tuesday, April 23, 2019 1:00 AM IST
കൊച്ചി: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കല്ലട ബസിൽ യാത്രക്കാർക്കു മർദനമേറ്റ സംഭവത്തിൽ ബസ് ഡ്രൈവറടക്കം നാലുപേർ അറസ്റ്റിൽ. ബസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവർ അൻവർ, വൈറ്റില ഓഫീസിലെ ജീവനക്കാരനായ രാജേഷ്, ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂർ സ്വദേശി ജിതിൻ എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബസിന്‍റെ ഓപ്പറേഷൻസ് മാനേജർ ഹരിലാലിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. മറ്റൊരു പ്രതി ഗിരിലാലിനുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘം ചേർന്ന് മർദിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലർ പറഞ്ഞു.

തിരുവനന്തപുരം സ്വദേശി അജയഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവർക്കാണു മർദനമേറ്റത്. മൂന്നു പേരടങ്ങുന്ന സംഘം ബസിലേക്കു കയറി ഇവരെ മർദിക്കുകയായിരുന്നു. ബസിൽ നിന്ന് ഇറക്കിവിട്ട ഇവരെ കരിങ്കല്ലിനു മുതുകിൽ ഇടിക്കുകയും കല്ലെറിയുകയും ചെയ്തു. സംഭവം നടന്ന കെഎൽ 45 എച്ച് 6132 എന്ന നന്പറിലുള്ള ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബസിന്‍റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എറണാകുളം ആർടിഒ ജോജി പി. ജോസ് പറഞ്ഞു.

ഇതിന്‍റെ ഭാഗമായി മരട് പോലീസിൽനിന്ന് കേസിന്‍റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. കല്ലട ട്രാവൽസിന്‍റെ വൈറ്റിലയിലെ ഓഫീസിൽലെത്തി ബസിന്‍റെ രേഖകളുടെ പരിശോധനകളും പൂർത്തിയാക്കി. ഇനി ബസുടമയുടെ വിശദീകരണം കേൾക്കുകമാത്രമാണ് ശേഷിക്കുന്ന നടപടി. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതും അവരെ മർദിച്ചതും പെർമിറ്റ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ബസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ ആയതിനാൽ ഇതു സംബന്ധിച്ച റിപ്പോർട്ട് അവിടേക്ക് അയച്ചു നൽകും. ഇരിങ്ങാലക്കുട ജോയിന്‍റ് ആർടിഒ ആണ് പെർമിറ്റ് റദ്ദ് ചെയ്യേണ്ടത്. യാത്രക്കാരെ മർദിക്കുന്നതിനു കൂട്ടുനിന്ന ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ സ്വദേശി കെ.ആർ. സുരേഷ് കുമാറിന്‍റെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സുരേഷ് കല്ലട ഗ്രൂപ്പിന്‍റേതാണു ബസ്. കന്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നലെ ത്തന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിൽ നിന്ന് സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. കൂടാതെ മറ്റു യാത്രക്കാരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം . തിരുവനന്തപുരത്തു നിന്നു ശനിയാഴ്ച രാത്രി 10ന് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോൾ ബ്രേക്ക് ഡൗണ്‍ ആയി. ഏറെ നേരം കഴിഞ്ഞിട്ടും കേടുപാട് പരിഹരിച്ച് യാത്ര തുടരുന്നതിനോ ബദൽ യാത്രാസൗകര്യം ഒരുക്കുന്നതിനോ ജീവനക്കാർ നടപടിയെടുക്കാതിരുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു പോലീസ് ഇടപെട്ട് മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബസ് എറണാകുളം വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു. ഈ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായ അൻവർ. മർദനത്തിൽ പരിക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. സംഭവം നടന്ന വൈറ്റിലയിൽ പരിശോധന നടത്തിയ പോലീസ് കടകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.



ബസ് ജീവനക്കാർ ആക്രമിച്ചാൽയാത്രക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം: ഡിജിപി

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണം ഉൾപ്പെടെയുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ യാത്രക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടത്.

കല്ലട ബസിൽ യുവാക്കൾക്കു മർദനമേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ഡിജിപിയുടെ അഭ്യർഥന. കല്ലട സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും ഡിജിപി അറിയിച്ചു.
സംഭവത്തെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസാരിച്ചു. ബസിന്‍റെ സർവീസ് താത്കാലികമായി സസ്പെൻഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും.

ബസ് കന്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ ദക്ഷിണമേഖലാ എഡിജിപി മനോജ് ഏബ്രഹാമിന് നിർദേശം നൽകിയതായും ഡിജിപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സംഭവത്തത്തുടർന്ന് കല്ലട ട്രാവൽസിന്‍റെ തിരുവനന്തപുരത്തെ മാനേജരെ പോലീസ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതൊടൊപ്പം ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഫോണിൽ ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.


കേസെടുത്തതു സ്വമേധയാ

കൊച്ചി: കല്ലട ബസിൽ യാത്രക്കാർക്കു മർദനമേറ്റ സംഭവത്തിൽ പേലീസ് കേസെടുത്തത് സ്വമേധയാ. സംഭവത്തിൽ യാത്രക്കാരാരും ആദ്യം പരാതി നൽകിയിരുന്നില്ല. ബസ് ജീവനക്കാർ യാത്രക്കാരായ രണ്ടു യുവാക്കളെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു. മാധ്യമങ്ങളിൽ ഇതു വാർത്തയായതിനെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അപ്പോഴേക്കും മർദനത്തിനിരയായ മൂന്നു പേരിൽ രണ്ടു പേരും കൊച്ചി വിട്ടുപോയിരുന്നു.

മൂന്നാമൻ തിരുവനന്തപുരം സ്വദേശിയായ അജയഘോഷ് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇന്നലെയാണ് പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.