വീടു വൃത്തിയാക്കാനെത്തിയ ജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ
വീടു വൃത്തിയാക്കാനെത്തിയ  ജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ
Wednesday, April 24, 2019 12:03 AM IST
ഏറ്റുമാനൂർ: വീടു വൃത്തിയാക്കാനെത്തിയ ജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ. സംഭവവുമായി ബന്ധപ്പെട്ടു പാദുവ സ്വദേശി പ്രഭാകരനെ ഏറ്റുമാനൂർ പോലീസ് പള്ളിക്കത്തോട്ടിൽനിന്നു പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയി ച്ചു. ഏറ്റുമാനൂർ അമല ആശുപത്രിക്കു സമീപമുള്ള വിദേശ മലയാളിയുടെ വീട്ടിലാണു കട്ടച്ചിറ സ്വദേശിനി ഉഷാ രാജനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഉഷ സ്ഥിരമായി വീടുകളിൽ ജോലി ചെയ്തു വരികയായിരുന്നു. വീട്ടുടമ കുടുംബസമേതം സൗത്ത് ആഫ്രിക്കയിലായതിനാൽ ഇടയ്ക്കു വീടു വൃത്തിയാക്കിയിടുന്ന ചുമതല പ്രഭാകരനായിരുന്നു. സഹായത്തിനായി ഉഷയെ ആണു പ്രഭാകരൻ വിളിച്ചിരുന്നത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു മുങ്ങിയ ഇയാൾ വീട്ടുടമയുടെ സഹോദരിയെ വിളിച്ചു വീടിനുള്ളിൽ ഉഷാ കുമാരിയെ കൊലപ്പെടുത്തിയെന്നു പറഞ്ഞു. ഇതേത്തുടർന്നു വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസിന്‍റെ പ്രാഥമിക പരിശോധനയിൽ വീടിനു മുൻവശത്തെ മുറിക്കുള്ളിൽ കൊലപാതകം നടത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് അടുക്കളയിൽ എത്തിച്ചതിന്‍റെ അടയാളങ്ങൾ കണ്ടെത്തി. മൃതദേഹത്തിനു സമീപം കൃത്യം നിർവഹിക്കാൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന തോർത്തും കണ്ടെത്തി. ശ്വാസംമുട്ടിച്ചാണു കൊലപാതകമെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

രാജനാണ് ഉഷാകുമാരിയുടെ ഭർത്താവ്. രണ്ടു മക്കളുണ്ട്. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. പ്രതിയും ഉഷയും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നതായി ഇവരെ അടുത്തറിയാവുന്നവർ മൊഴി നൽകിയതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു.


തിങ്കളാഴ്ച രാവിലെ എട്ടിനു പതിവുപോലെ ജോലിക്കായി പോയതാണ്. സാധാരണ ദിവസങ്ങളിൽ ആറോടെയാണ് ഉഷ വീട്ടിൽ തിരിച്ചെത്തുന്നത്. ചില ദിവസങ്ങളിൽ എട്ടു വരെ വൈകുമായിരുന്നു. എന്നാൽ, അതിനു ശേഷവും കാണാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി. ഉഷയ്ക്കു പതിവായി രക്തസമ്മർദം കൂടുന്ന പ്രശ്നം ഉണ്ടായിരുന്നതിനാൽ ആശുപത്രിയിലെങ്ങാനും പോയിക്കാണുമോ എന്നറിയാൻ ഏറ്റുമാനൂർ ഗവൺമെന്‍റ് ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ബന്ധു വീടുകളിലും ഉഷ സ്ഥിരമായി ജോലിക്കു പോകുന്ന വീടുകളിലും അന്വേഷിച്ചെങ്കിലും അവിടെയും എത്തിയില്ലെന്നാണ് മറുപടി കിട്ടിയത്. തുടർന്ന് രാവിലെയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

ഏറ്റുമാനൂർ പോലീസിന്‍റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്്ക്വാഡിന്‍റെയും സംഘം സംഭവസ്ഥലത്തു പരിശോധന നടത്തി. പോലീസ് എത്തുന്പോൾ വീടിന്‍റെ മുൻവാതിൽ പൂട്ടിയ നിലയിൽ ആയിരുന്നു. പോലീസ് നായ വീട്ടിൽനിന്ന് അരക്കിലോമീറ്ററോളം ദൂരത്തിൽ ഓടി എംസി റോഡിനു സമീപം വരെ എത്തി നിന്നു. പ്രതി ഇവിടെനിന്നാകാം ബസ് കയറി പോയതെന്ന നിഗമനത്തിലാണു പോലീസ്.

ഉഷയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.