കല്ലട ബസിലെ മര്‍ദനം; മൂന്നുപേര്‍കൂടി പിടിയില്‍
കല്ലട ബസിലെ മര്‍ദനം; മൂന്നുപേര്‍കൂടി പിടിയില്‍
Wednesday, April 24, 2019 12:03 AM IST
കൊച്ചി: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കല്ലട ബസില്‍ യാത്രക്കാര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഹരിപ്പാട്‌ വച്ചു ബ്രേക്ക് ഡൗണായ ബസിലെ ഡ്രൈവര്‍ തമിഴ്‌നാട് പുതുച്ചേരി നാച്ചിയാര്‍പാളയം വീട്ടുനമ്പര്‍ 13 ല്‍ കുമാര്‍ (55), കല്ലടയുടെ വൈറ്റിലയിലെ ഓഫീസ് ജീവനക്കാരായ കൊല്ലം തട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ കടയമ്പളം വിഷ്ണു (29) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഇന്നലെ പിടികൂടിയത്.

പിടിയിലായ ഏഴു പേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബസിലെ ഡ്രൈവറായ അന്‍വര്‍, ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂര്‍ സ്വദേശി ജിതിന്‍, വൈറ്റില ഓഫീസിലെ ജീവനക്കാരനായ രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. പിടിയിലായവരെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

പിടിയിലായ പ്രതികളില്‍ രാജേഷ് എന്നയാള്‍ യുവാക്കളെ മര്‍ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ട സംഘത്തിലുള്ളയാളാണ്. യുവാക്കളെ ആക്രമിക്കുന്നതിനും റോഡില്‍ ഇറക്കിവിടുന്നതിനും ഇയാൾ നേതൃത്വം നല്‍കിയെന്നു പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുള്ളതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

യുവാക്കളെ മര്‍ദിക്കുന്ന വീഡിയോയും സംഭവം നടന്ന വൈറ്റിലയിലെ കടകളില്‍നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.


ആക്രമിക്കപ്പെട്ടവരുടെ മൊഴിയെടുക്കാൻ ഡിവൈഎസ്പി

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള കല്ലട ട്രാവൽസ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്നവർ ആക്രമിക്കപ്പെട്ട സംഭവത്തിൽ, പരിക്കേറ്റ് അയൽ സംസ്ഥാനങ്ങളിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്താൻ ഡിവൈഎസ്പിയെ നിയോഗിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയായ സച്ചിൻ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.

സച്ചിനുമായി ഡിജിപി ഫോണിൽ സംസാരിച്ചു. സച്ചിന്‍റെ ലാപ്ടോപ്, പ്രോജക്ട് റിപ്പോർട്ട്, ഹാൾടിക്കറ്റ് എന്നിവയടങ്ങിയ ബാഗ് നഷ്ടമായി. ഇതു വീണ്ടെടുക്കാൻ പോലീസ് സഹായിക്കും. നടന്ന മുഴുവൻ സംഭവങ്ങളുടെയും വിവരം അയച്ചുതരാൻ സച്ചിനോടും സുഹൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിന്‍റെയും സുഹൃത്തിന്‍റെയും മൊഴിയെടുക്കാൻ ഡിവൈഎസ്പിയെ കോയന്പത്തൂരിലേക്ക് അയയ്ക്കും. കുറ്റക്കാരായ എല്ലാവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.