വിവിപാറ്റിൽ ചിഹ്നം മാറിയെന്നാരോപിച്ച വോട്ടർക്കെതിരേ കേസ്
Wednesday, April 24, 2019 12:18 AM IST
തിരുവനന്തപുരം : വോട്ട് ചെയ്തപ്പോൾ വിവിപാറ്റിൽ ചിഹ്നം മാറിയെന്ന ആരോപണം തെളിയിക്കാൻ കഴിയാത്തയിനെത്തുടർന്നു പരാതിക്കാരനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ എബിനെതിരെയാണു മെഡിക്കൽ കോളജ് പോലീസ് കേസെടുത്തത്.

താൻ വോട്ടു ചെയ്ത സ്ഥാനാർഥിയുടെ ചിഹ്നമല്ല വിവിപാറ്റിൽ വന്നതെന്നായിരുന്നു എബിന്‍റെ പരാതി. ആരോപണത്തെത്തുടർന്നു റിട്ടേണിംഗ് ഓഫീസർ എബിനിൽനിന്നു പരാതി എഴുതി വാങ്ങുകയും ടെസ്റ്റ് വോട്ട് നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പരാതിപ്പെട്ട ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ ടെസ്റ്റ് വോട്ട് നടത്തിയപ്പോൾ ആരോപണം ശരിവ യ്ക്കപ്പെട്ടിട്ടില്ല. ഇതിനേത്തുടർന്നാണു എബിനെതിരെ പോലീസ് കേസെടുത്തത്.

അറസ്റ്റ് ചെയ്ത എബിനെ പിന്നീടു പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

ബൂത്തിലെ പോളിംഗ് ഏജന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ടിംഗ്. വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ആരോപിക്കുന്നവർ പരാതിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അവരിൽ നിന്നും പരാതി എഴുതിവാങ്ങാനും ആരോപണം തെറ്റാണെന്നു കണ്ടാൽ പരാതിക്കാരനെതിരെ കേസെടുക്കാനുമാണു തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിരുന്ന നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.