പേരുകൾ വെട്ടിമാറ്റിയതിനു പിന്നിൽ ബിഎൽഒമാരെന്ന് ആക്ഷേപം
Thursday, April 25, 2019 12:25 AM IST
തൃശൂർ: വോട്ടർപട്ടികയിൽനിന്ന് ആളുകളെ തെരഞ്ഞുപിടിച്ച് പേരുകൾ വെട്ടിമാറ്റിയതിനു പിന്നിൽ ബൂത്ത് ലെവൽ ഓഫീസർമാരാണെന്ന ആരോപണം ഉയരുന്നു.

ജില്ലയിലും സംസ്ഥാനത്തും വ്യാപകമായാണ് ഇത്തരത്തിൽ വോട്ടർപട്ടികയിൽനിന്ന് പേരുകൾ വെട്ടിമാറ്റിയിരിക്കുന്നത്.

പേരുകൾ വെട്ടി ഒഴിവാക്കപ്പെട്ടവരിൽ മിക്കവരും യുഡിഎഫ് അനുഭാവികളും ബിജെപിക്കാരുമാണെന്നതാണ് വസ്തുത. കഴിഞ്ഞതവണ വോട്ടു ചെയ്തവരും കരടു വോട്ടർപട്ടികയിൽ പേരുള്ളവരുമാണ് ഇത്തരത്തിൽ വെട്ടിമാറ്റപ്പെട്ടത്. ഒട്ടുമിക്ക ബൂത്തുകളിലെയും വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റപ്പെട്ടതോടെയാണ് ദുരൂഹതയുയർന്നത്. ബിഎൽഒമാരെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്തിയാണ് അട്ടിമറി നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. എന്തു വന്നാലും വോട്ടിംഗ് ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ പരാതികൾ വരൂ എന്നതിനാൽ ബാക്കി കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്ന ഉറപ്പിലാണ് ബിഎൽഒമാർ ഇത്തരത്തിൽ നടപടിയെടുത്തതെന്നു പറയുന്നു.

പത്തുവർഷത്തിൽ കൂടുതൽ സ്ഥിരതാമസക്കാരായ വീട്ടുകാരെയും കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നു പുറത്താക്കിയിരിക്കയാണ്. ബിഎൽഒമാരോട് ഇതു സംബന്ധിച്ച് വിശദീകരണം ചോദിച്ചാൽ അതൊക്കെ പാർട്ടിക്കാരോടു ചോദിച്ചാൽ മതിയെന്നാണ് ചില സ്ഥലങ്ങളിൽ മറുപടി ലഭിക്കുന്നതത്രേ. ബിഎൽഒമാരെ ഉപയോഗിച്ചു നടത്തിയ അട്ടിമറിയെക്കുറിച്ച് ഇടതുപക്ഷ നേതാക്കളും മൗനം പാലിക്കുകയാണ്. ചില സ്ഥലങ്ങളിൽ ബിഎൽഒമാരെ ന്യായീകരിക്കാനും ചില നേതാക്കൾ തയാറാകുന്നുണ്ട്.


വോട്ടുണ്ടോയെന്നു നോക്കേണ്ടത് അവരവർതന്നെയാണെന്നാണ് ഇത്തരക്കാരുടെ വിശദീകരണം. എന്നാൽ കരടു വോട്ടർപട്ടികയിൽ വന്ന പേരുകൾ എങ്ങനെ ഇല്ലാതായെന്ന ചോദ്യത്തിനു മറുപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നാണ് വാദം.

പേരു വെട്ടിമാറ്റിയ നടപടി; ഇലക്‌ഷൻ കമ്മീഷനെ സമീപിക്കും: ഡിസിസി

തൃശൂർ: കരടു വോട്ടർപട്ടികയിൽ പേരുണ്ടായിട്ടും അന്തിമ വോട്ടർപട്ടികയിൽനിന്നു പേരുകൾ നീക്കംചെയ്ത നടപടിക്കു പിന്നിൽ ഇടതു സർക്കാരിന്‍റെ ഗൂഢാലോചനയാണെന്നു ഡിസിസി പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ഇലക്്ഷൻ കമ്മീഷനു പരാതി നൽകും.

ഇടതുപക്ഷ അനുകൂല സംഘടനകളിൽ അംഗങ്ങളായവരാണ് ഭൂരിപക്ഷം ബൂത്ത് ലെവൽ ഓഫീസർമാരും.

ഇവരെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്തിയാണ് എൽഡിഎഫ് അട്ടിമറി നടത്തിയിരിക്കുന്നത്. ഇലക്‌ഷൻ കമ്മീഷൻ ബിഎൽഒമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇതിനു തയാറായില്ലെങ്കിൽ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.