കല്ലട ബസ് സംഭവം ന്യായീകരിക്കാനാവില്ലെന്നു ബിഒസിഐ
കല്ലട ബസ് സംഭവം ന്യായീകരിക്കാനാവില്ലെന്നു ബിഒസിഐ
Friday, April 26, 2019 6:24 AM IST
കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവം ന്യായീകരിക്കാനാവില്ലെന്നു ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഒസിഐ). യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തികളെ വച്ചുപൊറുപ്പിക്കാനാവില്ല. തെറ്റുകാർ ആരായാലും നടപടി സ്വീകരിക്കണമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിനുശേഷം കല്ലട സുരേഷുമായി ബന്ധപ്പെട്ടിരുന്നു. ആക്രമണത്തിനു കാരണക്കാരായവരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പോലീസ് അന്വേഷണവുമായി സഹകരിക്കാൻ സുരേഷ് തയാറാകണമെന്നു ബിഒസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ ബിഒസിഐയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കും.


നിലവിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന യാത്രാ ബസുകൾ വിവിധ നിരക്കാണു നിശ്ചയിച്ചിട്ടുള്ളത്. ഇത് ഏകീകരിക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനൊപ്പം ആദ്യപടിയായി വെബ്സൈറ്റ് രൂപീകരിക്കുമെന്നു ബിഒസിഐ നാഷണൽ പ്രസിഡന്‍റ് ബാബു പണിക്കർ, ലോറൻസ് ബാബു, ബിനു, അനിൽകുമാർ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.