മാർ ജോസഫ് ചേന്നോത്തിനു ജന്മനാടിന്‍റെ നിറഞ്ഞ ആദരം
മാർ ജോസഫ് ചേന്നോത്തിനു ജന്മനാടിന്‍റെ നിറഞ്ഞ ആദരം
Sunday, May 19, 2019 1:06 AM IST
ചേർത്തല: സഭയോടു പ്രതിബദ്ധത ഉണ്ടാകുന്പോഴാണു ഒരു പുരോഹിതന് ആനന്ദം ഉണ്ടാകുന്നതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പൗരോഹിത്യ സുവർണ ജൂബിലിയാഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന് മാതൃ ഇടവകയായ കോക്കമംഗലം മാർത്തോമ്മാ തീർഥാടന ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ കൃതജ്ഞതാബലി മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സഭയിൽ പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധത്തിന് ഒരു വാതിൽപോലെ പ്രവർത്തിക്കേണ്ട ചുമതലയാണ് നൂണ്‍ഷ്യോമാർക്കുള്ളത്. അതുകൊണ്ടുതന്നെ ക്ലേശകരമായ ദൗത്യമാണ് അത്. ദൈവം ആഗ്രഹിക്കുന്നതു പോലെയായിരുന്നു മാർ ജോസഫ് ചേന്നോത്തിന്‍റെ ജീവിതമെന്നും കർദിനാൾ പറഞ്ഞു.

കൃതജ്ഞതാബലിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിനൊപ്പം കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, കാഞ്ഞിരപ്പള്ളി സഹായ മെത്രാൻ മാർ ജോസ് പുളിക്കൻ, എറണാകുളം-അങ്കമാലി സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ഫാ. തോമസ് വൈക്കത്തുപറന്പിൽ എന്നിവർ കാർമികത്വം വഹിച്ചു. വിശുദ്ധ ബലിക്കുമുന്പായി മാർ ജോസഫ് ചേന്നോത്തിന്‍റെ ജൂബിലിയാഘോഷത്തിന് ആശംസ നേർന്നുകൊണ്ടു ഫ്രാൻസിസ് മാർപാപ്പ അയച്ച സന്ദേശം വായിച്ചു.

ചടങ്ങിൽ ആലപ്പുഴ സഹായ മെത്രാൻ മാർ ജയിംസ് റാഫേൽ ആനാപറന്പിൽ, വിവിധ രൂപതകളിലെ വൈദികർ, സന്യസ്തർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു പാരീഷ്ഹാളിൽ നടന്ന പൊതുസമ്മേളനം കർദനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ മാർ ജോസഫ് ചേന്നോത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ലോകസമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ വത്തിക്കാൻ രാജ്യത്തിനു കഴിഞ്ഞെന്നും പുതിയ ലോകം സാക്ഷാത്കരിക്കാൻ സമാധാനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.


സീറോ മലങ്കര സഭ മൂവാറ്റുപുഴ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. സുവനീറിന്‍റെ പ്രകാശനകർമം മുട്ടം സെന്‍റ് മേരീസ് ഫൊറോന വികാരി റവ.ഡോ.പോൾ വി. മാടൻ കോക്കമംഗലം വികാരി ഫാ. തോമസ് പെരേപ്പാടന് ആദ്യകോപ്പി നൽകി നിർവഹിച്ചു. ഡിജിപി ടോമിൻ ജെ. തച്ചങ്കരി, എ.എം. ആരീഫ് എംഎൽഎ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. ജ്യോതിസ്, സെബാസ്റ്റ്യൻ മങ്കുഴിക്കരി എന്നിവർ പ്രസംഗിച്ചു. ബിഷപ് മാർ ജോസഫ് ചേന്നോത്ത് മറുപടി പ്രസംഗം നടത്തി.

ഡോ. സാൽബി പോൾ ചേന്നോത്ത് സ്വാഗതവും മാത്യു മങ്കുഴിക്കരി നന്ദിയും പറഞ്ഞു. കോക്കമംഗലം ചേന്നോത്ത് ജോസഫ്- മറിയക്കുട്ടി ദന്പതികളുടെ മകനായ മാർ ചേന്നോത്ത് 1969 മേയ് നാലിന് ഓസ്ട്രേലിയയിൽവച്ചാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. മാർപാപ്പയുടെ പ്രതിനിധിയായി നിരവധി രാജ്യങ്ങളിൽ സേവനം ചെയ്ത മാർ ജോസഫ് ചേന്നോത്ത് ഇപ്പോൾ ജപ്പാനിൽ വത്തിക്കാൻ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.