ലഹരിമരുന്നു മാഫിയ: രണ്ടു പേർകൂടി പിടിയിൽ
ലഹരിമരുന്നു മാഫിയ: രണ്ടു പേർകൂടി പിടിയിൽ
Sunday, May 19, 2019 1:06 AM IST
ആലുവ: ലഹരിമരുന്നു വില്‍ക്കുന്ന മാഫിയാ സംഘത്തിലെ രണ്ടു പ്രധാന കണ്ണികൾകൂടി എക്‌സൈസിന്‍റെ പിടിയിലായി. അറക്കപ്പടി വലിയകുളം സ്വദേശികളായ പാണ്ടി രാജു എന്നു വിളിക്കുന്ന നവനീത് (22), അന്ധകാരം ബാബു എന്നു വിളിക്കുന്ന രാഹുല്‍ (21) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം സാഹസികമായി പിടികൂടിയത്.

ഇവരുടെ പക്കല്‍നിന്നു 102 നൈട്രോസെപാം മയക്കുമരുന്നു ഗുളികകള്‍ കണ്ടെടുത്തു. ആലുവ റെയില്‍വേ സ്റ്റേഷനു സമീപം കാടുപിടിച്ചു കിടക്കുന്ന ഇവരുടെ രഹസ്യസങ്കേതമായ ‘അന്തര്‍’ എന്നു പറയുന്ന സ്ഥലത്തുനിന്നാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരും കൈവശമുണ്ടായിരുന്ന മയക്കുമരുന്നു ഗുളികകള്‍ വലിച്ചെറിഞ്ഞശേഷം ‘പിന്‍’ എന്ന ചെറിയ കത്തി ഷാഡോ സംഘത്തിനു നേരേ ചൂണ്ടി ന്യൂജനറേഷന്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി ഷാഡോ സംഘം ഇവരെ കീഴ്‌പ്പെടുത്തി.

അമിതമായി ലഹരി ഗുളികകള്‍ കഴിച്ചിരുന്ന രാഹുലിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ധ ചികില്‍സ നല്‍കി. ഇരുവരെയും പിന്നീട് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ തലവനായ സ്‌നിപ്പര്‍ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെ 120 നൈട്രോസെപാം മയക്കുമരുന്നു ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഇരുവരും ഏറെനാളുകളായി സ്‌നിപ്പര്‍ ഷേക്കിന്‍റെ കീഴില്‍ മയക്കുമരുന്നു വിപണനത്തില്‍ പങ്കാളികളാണ്. മയക്കുമരുന്നുകളുമായി ഒരുമിച്ച് ഇവർ പിടിയിലാവുന്നത് ഇതാദ്യമാണ്. സ്‌നിപ്പര്‍ ഷേക്കിന്‍റെ നിര്‍ദേശപ്രകാരം മയക്കുമരുന്നുകള്‍ സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നു കൊണ്ടുവന്നു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്‍റുമാര്‍ക്കു കൈമാറിയിരുന്നത് ഇവര്‍ ഇരുവരുമാണ്. സ്‌നിപ്പര്‍ ഷേക്ക് പിടിയിലായതിനെത്തുടര്‍ന്നു മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു.

രണ്ടു പേർകൂടി പിടിയിലായതോടെ ഈ മാസം ഇതുവരെ ലഹരിമരുന്നു ഗുളികകകളുമായി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം പിടികൂടിയവരുടെ എണ്ണം നാലായി. ആകെ 312 നൈട്രോസെപാം ഗുളികകളാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.


പ്രധാനി സേലം സ്വദേശി ചിന്നദുരൈ

ആലുവ: പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്ന് മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രധാന കണ്ണിയെ തിരിച്ചറിഞ്ഞതായി എക്സൈസ്. സേലം ബസ് സ്റ്റാൻഡിനു സമീപം ഇറ്റാലിയന്‍ നിര്‍മിത ആഡംബര വാഹനത്തില്‍ എത്താറുള്ള ചിന്നദുരൈ എന്നു പരിചയപ്പെടുത്തിയ ഒരാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാളിൽനിന്നാണ് മയക്കുമരുന്ന് ഗുളികകള്‍ വാങ്ങുന്നതെന്നു പിടിയിലായവരെ ചോദ്യം ചെയ്തതില്‍നിന്നു വ്യക്തമായി. സ്‌നിപര്‍ ഷേക്കാണ് ഇയാളെ വിളിച്ചു മയക്കുമരുന്ന് വാങ്ങുന്നത്.

സംഘത്തിന്‍റെ കെണിയില്‍ അകപ്പെട്ട യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന എക്‌സൈസിന്‍റെ സൗജന്യ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ഹോസ്റ്റലുകളിലെ യുവാക്കള്‍ ഇരകൾ

ആലുവ: കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിപണനം സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിലൂടെ വർധിക്കുന്നതായി എക്സൈസിന്‍റെ കണ്ടെത്തൽ. അവധിക്കാലത്തു വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍തന്നെ തങ്ങുന്ന വിദ്യാര്‍ഥികളാണ് ഇവരുടെ ഇരകളാകുന്നത്. മയക്കുമരുന്നിന്‍റെ ടെസ്റ്റ് ഡോസ് ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നവരെ ചതിപ്രയോഗത്തിലൂടെ ഇവര്‍ വലയിലാക്കും.

കറുത്ത നിറത്തിലുള്ള കോളയിലേക്ക് ഈ മയക്കുമരുന്നു ഗുളിക ഇട്ടാണ് യുവാക്കളെ കബളിപ്പിക്കുന്നത്. ലഹരിക്ക് അടിമയായവരിലൂടെ ഇത്തരം കോളകള്‍ മറ്റു യുവാക്കള്‍ക്കിടയിലേക്കും എത്തിക്കുന്നു. ഭീഷണി ഭയന്ന് ഇക്കാര്യങ്ങള്‍ പുറത്തു പറയാനാവാതെ യുവതീ- യുവാക്കള്‍ ഇവരുടെ ലഹരിക്കെണിയില്‍പെട്ടുപോവുകയാണ്.

സോഷ്യല്‍മീഡിയ വഴിയാണ് മയക്കുമരുന്നുകളുടെ കൈമാറ്റം. യഥാര്‍ഥ പേര് വെളിപ്പെടുത്താതെ കോഡുകളിലൂടെയാണു പരക്കെ അറിയപ്പെടുന്നത്. സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്ന് ദിനംപ്രതി നിരവധി യുവാക്കള്‍ മയക്കുമരുന്നു ഗുളികകള്‍ വാങ്ങാന്‍ എത്താറുള്ളതായും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.