പാലാരിവട്ടം മേൽപ്പാലം: ടാറിംഗ് ജോലികൾ അവസാന ഘട്ടത്തിൽ
Thursday, May 23, 2019 12:59 AM IST
കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്ന പാലാരിവട്ടം മേൽപ്പാലത്തിലെ ടാറിംഗ് ജോലികൾ അവസാനഘട്ടത്തിലേക്കു നീങ്ങുന്നു. നാലു ദിവസമായി തുടരുന്ന ടാറിംഗ് ജോലികൾ ഇന്നു വൈകുന്നേര ത്തോടെ പൂർത്തിയാകുമെന്നു റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപറേഷൻ കേരള (ആർബിഡിസികെ) ഉദ്യോഗസ്ഥർ അറിയിച്ചു. ടാറിംഗ് പൂർത്തിയായതിനു ശേഷം ഡെക്ക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യയിൽ പണിത പാലത്തിലെ എക്സ്പാൻഷൻ ജോയിന്‍റുകളിലെ ജോലികളാവും നടക്കുക. ഇതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജൂണ്‍ ഒന്നോടെ പാലം തുറക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ആർബിഡിസികെ വ്യക്തമാക്കി.


അതിനിടെ, പാലം നിർമാണത്തിന് ഉപയോഗിച്ച സിമന്‍റുകളുടെയും കന്പികളുടെയും സാന്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭ്യമായിട്ടില്ല. ഇന്നലെ ലഭിക്കുമെന്നു വിജിലൻസ് സംഘം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഏതാനും ചില പരിശോധനകൾ പൂർത്തിയാകാത്തതിനെത്തുടർന്നാണ് ലാബ് റിപ്പോർട്ട് വൈകുകയാണ്. കാക്കനാടുള്ള റീജണൽ ലാബിലാണ് പരിശോധന.

ചില പരിശോധനകൾക്ക് ഇവിടെ സൗകര്യമില്ലാത്തതിനാൽ തിരുവനന്തപുരത്തെ റീജണൽ ലബോറട്ടറിയിലാണു നടത്തുന്നത്. നിർമാണത്തിനുപയോഗിച്ച സിമന്‍റ്, കന്പി, ടാർ എന്നിവയിൽ കൃത്രിമം നടന്നോയെന്നു കണ്ടെത്താനാണ് സാന്പിളുകൾ പരിശോധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.