13 കോടി രൂപയുടെ ചരസുമായി എറണാകുളം സ്വദേശി പിടിയിൽ
13 കോടി രൂപയുടെ ചരസുമായി എറണാകുളം സ്വദേശി പിടിയിൽ
Thursday, May 23, 2019 1:16 AM IST
കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ 13 കോടി രൂപ വിലവരുന്ന ചരസുമായി എറണാകുളം സ്വദേശി പിടിയിൽ. പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ആലുവപറന്പ് വർഗീസ് ജൂഡ്സണ്‍ (52) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു കണ്ടെയ്നർ റോഡിൽ മൂലന്പിള്ളിക്കടുത്തുനിന്നു പിടികൂടുന്നതിനിടെ പ്രതി തോക്ക് ചൂണ്ടിയെങ്കിലും എക്സൈസ് സംഘം സാഹസികമായി കീഴടക്കി.

ചോക്ലേറ്റിന്‍റെ രൂപത്തിൽ പായ്ക്കു ചെയ്ത 6.5 കിലോഗ്രാം ചരസും വിദേശനിർമിത തോക്കും എട്ടു തിരകളും കാറും ഇയാളിൽനിന്നു കണ്ടെടുത്തതായി എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസുവേട്ടയാണിതെന്നു പറയുന്നു. ഇതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് എക്സൈസ് വകുപ്പ് 25,000 രൂപ പ്രത്യേക കാഷ് അവാർഡ് നൽകി.

ജൂഡ്സണ്‍ വർഷങ്ങളായി എക്സൈസിനെ വെട്ടിച്ചു കേരളത്തിലേക്കു ചരസും മറ്റ് ലഹരിമരുന്നുകളും എത്തിക്കാറുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നേപ്പാളിൽനിന്നു വാഹനം സ്വയം ഓടിച്ചാണ് ലഹരിമരുന്നു കടത്തിക്കൊണ്ടിരുന്നത്. ഓട്ടിസം ബാധിച്ച മകനെ മറയാക്കിയായിരുന്നു ജൂഡ്സണിന്‍റെ ഇടപാടുകൾ.

വലിയതോതിലുള്ള ലഹരി കൈമാറ്റം മാത്രം നടത്തിയിരുന്ന ഇയാളെ എക്സൈസ് സംഘത്തിലൊരാൾ ആവശ്യക്കാരനാണെന്ന വ്യാജേന ബന്ധപ്പെട്ടു തന്ത്രത്തിൽ കണ്ടെയ്നർ റോഡിൽ എത്തിക്കുകയായിരുന്നു. അതിനുമുന്പ് ഇയാളുടെ ഉപഭോക്താക്കളിൽ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. എക്സൈസുകാരെ തിരിച്ചറിഞ്ഞതോടെ ജൂഡ്സണ്‍ കൈയിലിരുന്ന തോക്ക് ചൂണ്ടി. പ്രതിരോധത്തിനായി സർവീസ് റിവോൾവർ എക്സൈസ് സംഘം പുറത്തെടുത്തു.


ആൾക്കൂട്ടം കൂടിയതോടെ അവരെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ മേൽ എക്സൈസ് ഉദ്യോഗസ്ഥൻ ചാടിവീണ് തോക്ക് തട്ടിയെടുക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ ആഡംബര കാറിൽ നടത്തിയ പരിശോധനയിലാണ് ചരസും തിരകളും പിടിച്ചെടുത്തത്. നർക്കോട്ടിക്സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽതന്നെ 10 വർഷം കഠിനതടവു കിട്ടാവുന്ന ശിക്ഷയാണ്.

കഞ്ചാവിന്‍റെ കറ പ്രത്യേകരീതിയിൽ സംസ്കരിച്ചെടുത്താണു ചരസ് നിർമിക്കുന്നത്. ഏറ്റവും മുന്തിയ ഇനം ചരസാണ് കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. കേരളത്തിൽ എത്തിച്ചശേഷം മയക്കുമരുന്നു വാടകയ്ക്കെടുത്ത വാഹനങ്ങൾ വഴി ആവശ്യക്കാരിലേക്കെത്തിക്കുകയായിരുന്നു രീതി.

നേപ്പാളിൽനിന്നു രാജ്യത്തേക്കു വൻതോതിൽ ലഹരി ഒഴുകുന്നതായി സംസ്ഥാന സർക്കാർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.