കല്ലട ബസിലെ അക്രമം ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി
കല്ലട ബസിലെ അക്രമം ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി
Thursday, May 23, 2019 2:15 AM IST
കൊച്ചി: സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച സംഭവം ഗുരുതര കുറ്റകൃത്യമാണെന്നു ഹൈക്കോടതി. പ്രതികൾക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു പോലീസ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഇക്കാര്യം വാക്കാൽ പറഞ്ഞത്.

തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ്, തൃശൂർ സ്വദേശി എം.ജെ. ജിതിൻ, കൊല്ലം സ്വദേശി രാജേഷ്, പോണ്ടിച്ചേരി മാവട്ടം സ്വദേശി എ. അൻവറുദ്ദീൻ, കൊല്ലം സ്വദേശി ഗിരിലാൽ അപ്പുക്കുട്ടൻ, ആലപ്പുഴ സ്വദേശി ആർ. വിഷ്ണുരാജ്, ട്രിച്ചി സ്വദേശി ഡി. കുമാർ എന്നിവർക്കു ജാമ്യം നൽകിയതിനെതിരെയാണു ഹർജി നൽകിയത്.

കല്ലട ബസ് ജീവനക്കാരായ പ്രതികൾ ഏപ്രിൽ 20ന് തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന യാത്രക്കാരെ മർദിച്ചെന്നാണു കേസ്.


കേസിലെ ഏഴ് പ്രതികൾക്ക് മേയ് 15നാണ് കോടതി ജാമ്യം അനുവദിച്ചത്. മേയ് 20ന് തിരിച്ചറിയൽ പരേഡ് നടത്താൻ നിശ്ചയിച്ചിരിക്കെയാണ് ഇവർക്കു ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ജാമ്യം റദ്ദാക്കാൻ മേയ് 20‌നകം ഹർജി നൽകാതിരുന്നതെന്താണെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു.

നടപടിക്രമങ്ങൾ വൈകിയതിനെത്തുടർന്നാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പ്രതികൾ 30 ദിവസത്തോളമായി കസ്റ്റഡിയിലായിരുന്നില്ലേയെന്നും ആ നിലയ്ക്കു ജാമ്യം റദ്ദാക്കുന്നതു കടുത്ത നടപടിയാവില്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.