ചാഴികാട്ട് വീട്ടിൽ മധുരം പകർന്ന വാർത്തകളുടെ പകൽ
ചാഴികാട്ട് വീട്ടിൽ മധുരം പകർന്ന വാർത്തകളുടെ പകൽ
Friday, May 24, 2019 12:34 AM IST
കോട്ടയം: ലീഡ് ഉയരും തോറും എസ്എച്ച് മൗണ്ടിലെ ചാഴികാട്ട് വീട്ടിൽ തിരക്കു കൂടിക്കൂടി വന്നു. ഇന്നലെ അതിരാവിലെ പള്ളിയിൽ പോയിവന്ന തോമസ് ചാഴികാടൻ വോട്ടെണ്ണൽ തുടങ്ങും മുന്പേ രണ്ടു ദോശയും ചായയും കഴിച്ചു ടിവിക്കു മുന്നിൽ ആകാംക്ഷയോടെ ഇരുന്നു. ബസേലിയോസ് കോളജിൽ പോസ്റ്റൽ വോട്ടുകളിൽ തുടങ്ങിയ മുന്നേറ്റം അയ്യായിരം കടന്നതോടെ വീടും മുറ്റവും നിറയെ ബന്ധുക്കളും പ്രവർത്തകരും.

ലീഡ് അതിവേഗം പതിനായിരം എത്തി. വീട്ടുകാർക്കു ടോമിയും നാട്ടുകാർക്കു തോമസുമായ ചാഴികാടന്‍റെ ചെവിയിൽ സഹോദരപുത്രൻ സിറിയക് ചാഴികാടൻ സ്വകാര്യം പറഞ്ഞു.’ ടോമിച്ചായാ, വൈക്കവും പിറവവും ഒഴികെ മറ്റിടങ്ങളിലെല്ലാം നല്ല ലീഡ് കാണിക്കുന്നുണ്ട്’. ലീഡ് നാലക്കം കടന്നതോടെ തോമസ് ചാഴികാടന്‍റെ കളങ്കമില്ലാത്ത ചിരിക്കു തിളക്കം കൂടി വന്നു.

അടുക്കളയിൽനിന്നു ഭാര്യ ആൻ ആൾക്കൂട്ടത്തിനു നടുവിലേക്കു പ്ലേറ്റ് നിറയെ ലഡുവുമായി ഓടിവന്നു. ഇതിനിടെയിൽ ജോസ് കെ. മാണി കയറി വന്നതോടെ വികാരഭരിതനായി തോമസ് ചാഴികാടൻ എഴുന്നേറ്റു. “ഈ നേട്ടവും അംഗീകാരവും കേരള കോണ്‍ഗ്രസിനും മാണിസാറിനുമുള്ളതാണ്’’ തോമസ് പറഞ്ഞുതീരും മുൻപ് ജോസ് കെ. മാണിയുടെ ആശ്ലേഷം. വികാരഭരിതനായ ചാഴികാടൻ കണ്ണടി ഉൗരി മുഖം തുടച്ചു.

കാമറകൾ മിന്നിത്തിളങ്ങിയ മുറിയിലും മുറ്റത്തും കാലുകുത്താൻ ഇടമില്ലാതെ ആളനക്കം. മൊബൈലുകളിൽ തുടരെ അഭിനന്ദന കോളുകൾ. തനി നാടൻ വിഭവങ്ങൾ അടുക്കളയിൽനിന്നു വരികയായി. ചക്കരയും തേങ്ങയും നിറച്ച കൊഴുക്കട്ട, നാടൻ വട്ടയപ്പം, ചക്കപ്പഴത്തിൽ തയാക്കിയ കുന്പിളപ്പം, അരിപ്പായസം, ഉഴുന്നുവട എന്നിവ നിറഞ്ഞ മേശയ്ക്കു ചുറ്റും മധുരവർത്തമാനങ്ങളുമായി പ്രവർത്തകരും ഇടയിൽ ചാഴികാടനും.

ചാർട്ടേഡ് അക്കൗണ്ടന്‍റും ബാങ്ക് മാനേജരുമായിരുന്ന സ്ഥാനാർഥി ഭൂരിപക്ഷ സാധ്യതയുടെ മനക്കണക്ക് ടിവിയിൽ നോക്കി മെനയുന്പോൾ ജോസ് കെ. മാണിയും പ്രവർത്തകരും ടെലിവിഷനിൽ കണ്ണുനട്ടിരുന്നു. വോട്ടെടുപ്പിന്‍റെ ചെലവും അണിയറയും നോക്കി നടത്തിയിരുന്ന സിറിയക് ചാഴികാടൻ ലാപ്ടോപ്പിൽ ലീഡും പോളിംഗ് ഘടനയും അപഗ്രഥിച്ചുകൊണ്ടിരുന്നു. പതിനൊന്നു മണിയോടെ പ്രവർത്തകർ വിധിയെഴുതി, ജയിക്കും തീർച്ച. ഭൂരിപക്ഷം ഒരു ലക്ഷത്തോട് അടുക്കും.

വൈകിയില്ല, തോമസ് ചാഴികാടൻ മാധ്യമങ്ങൾക്കു മുന്നിൽ വികാരഭരിതനായി സംസാരിച്ചുതുടങ്ങി.”കെ.എം. മാണിസാറിന്‍റെ അവസാനത്തെ രാഷ്‌ട്രീയ തീരുമാനവും കൈയൊപ്പും എനിക്കു വേണ്ടിയായിരുന്നു. മാന്യനെന്നും മര്യാദക്കാരനെന്നും മുദ്രചാർത്തിയാണ് അദ്ദേഹം എനിക്കായി കോട്ടയം സീറ്റിൽ തീരുമാനമെടുത്തത്. ഈ നേട്ടം മാണിസാറിനു സമർപ്പിക്കുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി നിലകൊണ്ടതിന്‍റെ വിജയമാണിത്. കേരള കോണ്‍ഗ്രസും ഒരേ മനസോടെ നിലകൊണ്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രാചരണ ചുക്കാൻ പിടിച്ചതിന്‍റെ നേട്ടമാണിത്. ജോസ് കെ. മാണിയും ഉമ്മൻ ചാണ്ടിയും മോൻസ് ജോസഫും അനൂപ് ജേക്കബും രാപകൽ പ്രചാരണത്തിന് ഒപ്പം നിലകൊണ്ടു. അതിനാൽ ഇത് മുന്നണിയുടെ വിജയം തന്നെ..’’. തൊട്ടുചേർന്നുനിന്നു ജോസ് കെ. മാണി തുടർന്നു. “ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണു തോമസ് ചാഴികാടൻ എന്ന് ജനം അംഗീകരിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ എക്കാലവും മാതൃക പുലർത്തിയ നേതാവാണ് തോമസ്. പാർലമെന്‍റിൽ കോട്ടയത്തിന്‍റെ വികാരമായി അദ്ദേഹം നിലകൊള്ളും. യുഡിഎഫിന്‍റെ ഐക്യവിജയമാണ് ഇതിനു പിന്നിൽ. ഒപ്പം കെ.എം. മാണിയുടെ ആഗ്രഹസഫലീകരണവും.’’


അഭിമുഖങ്ങളും ആളനക്കവും തുടരവേ ഭൂരിപക്ഷം നാൽപതിനായിരം കടന്നു. ഭിത്തിയിൽ കെ.എം. മാണിയുടെയും അനുജൻ ബാബു ചാഴികാടന്‍റെയും മദർ തെരേസയുടെയും ചില്ലിട്ട ചിത്രങ്ങളിലേക്ക് കണ്ണുകൾ പരതി അറിയാതെ കരംകൂപ്പിയിരിക്കുന്പോൾ അടുക്കളയിൽനിന്ന് ഭാര്യ ആനിനോടു പറഞ്ഞു; “എല്ലാവർക്കും എന്തെങ്കിലും കഴിക്കാൻ കൊടുക്കണം. ഉൗണു പറയണം. ചായയും വടയും പറയണം.’’ ഇനി അടുത്ത നീക്കം എന്ത് എന്നായി പ്രവർത്തകർ. ഒന്നും ആലോചിക്കാനില്ല, നേരേ പാലായിലേക്കെന്നു തോമസ് ചാഴികാടൻ. പാലായിലേക്ക് എന്നാൽ കെ.എം. മാണിയുടെ കബറിടത്തിൽ റീത്ത് സമർപ്പിച്ച് കൃതജ്ഞത അറിയിച്ചു കരിങ്ങോഴയ്ക്കൽ വീട്ടിൽ പോയി അദ്ദേഹത്തിന്‍റെ സഹധർമിണി കുട്ടിയമ്മയുടെ അനുഗ്രഹം തേടിയിട്ടേ ആഘോഷമുള്ളു.

വെള്ള റോസാപ്പൂക്കളിൽ തീർത്ത റീത്തിനു ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം ഫോണിൽ ഓർഡർ കൊടുത്തു. ഒന്നരയോടെ തോമസ് ചാഴികാടനും ജോസ് കെ. മാണിയും പാർട്ടി പ്രവർത്തകരും പാലായിലേക്ക്. സെന്‍റ് തോമസ് കത്തീഡ്രലിൽ കെ.എം. മാണിയുടെ കബറിടത്തിൽ റീത്ത് സമർപ്പിക്കുന്പോൾ തോമസ് ചാഴികാടൻ വിതുന്പി. പീന്നീട് നേരേ കരിങ്ങോഴയ്ക്കൽ വീട്ടിലേക്കു കൈകൾ കൂപ്പി ഓടിക്കയറുന്പോൾ കുട്ടിയമ്മ വാതിൽപ്പടിയിലുണ്ടായിരുന്നു. അനുമോദനം ഏറ്റുവാങ്ങി ലഡു അൽപം മുറിച്ചു കഴിച്ചു.

മൂന്നു പതിറ്റാണ്ട് കയറിയിറങ്ങിയ രാഷ്‌ട്രീയത്തറവാട്ടിൽ മുൻകാലങ്ങളിലെ ഓരോ ഏറ്റുമാനൂർ വിജയവേളകളമായി കടന്നുവരുന്പോൾ, അഭിനന്ദനം എന്ന മാണിയുടെ വാക്കും ആശ്ലേഷവും ഇത്തവണയില്ലാതെവന്ന നൊന്പരത്തോടെ രാഷ്‌ട്രീയ ഗുരുനാഥന്‍റെ ചിത്രം നോക്കി ചാഴികാടൻ ഒരു നിമിഷം നിന്നു. പിന്നീട് കോട്ടയം ഡിസിസിയിലേക്ക്. പ്രചാരണത്തിനു കടിഞ്ഞാണേന്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം മോൻസ് ജോസഫും ജോഷി ഫിലിപ്പും സണ്ണി തെക്കേടവും ചേർന്നു സ്വീകരിച്ചു. തുടർന്നു കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫീസിലേക്ക്. അവിടെനിന്നു പ്രകടനമായി ഗാന്ധി സ്ക്വറിലെത്തി ഹാരാർപ്പണം. വൈകുന്നേരം ആറോടെ വിവിധ മണ്ഡലങ്ങളിലേക്കു പ്രകടനമായി നന്ദി അറിയിക്കാൻ യാത്ര. നന്ദിപ്രകടനത്തിന്‍റെ ഓട്ടപ്രദക്ഷിണം പൂർത്തിയായി വീട്ടിലെത്തുന്പോൾ അർധരാത്രിയടുത്തു.

അഭിനന്ദനങ്ങൾ അറിയിക്കാൻ അപ്പോഴും ചാഴികാട്ട് വീട്ടുമുറ്റത്ത് ഏറെപ്പേർ കാത്തുനിൽപ്പുണ്ടായിരുന്നു.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.