കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി ഒരുക്കങ്ങൾ തുടങ്ങി. നാലു ലക്ഷം ജപമാല ചൊല്ലാനും രണ്ടു ലക്ഷം മണിക്കൂർ പ്രാർഥന നടത്താനും ഇടവക സമൂഹം തീരുമാനിച്ചതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരി ഫാ. ജോർജ് നെല്ലിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഗമത്തിന്റെ കൗണ്ട്ഡൗണിനു തുടക്കമിട്ട ഇന്നലെ മുതൽ ഇടവകയിലെ 3,104 കുടുംബങ്ങളിലും പ്രാർഥനാ മണിക്കൂർ ആചരിക്കും. ഇടവകയിലെ മുഴുവൻ കുടുംബങ്ങളും എല്ലാ രാത്രിയും ഏഴിനും എട്ടിനുമിടയിൽ കുറഞ്ഞത് അര മണിക്കൂർ പ്രത്യേക പ്രാർഥന നടത്തും. മുഴുവൻ കുടുംബങ്ങൾക്കുമൊപ്പം ഇടവകയിലെ എല്ലാ സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും ജപമാലയടക്കമുള്ള പ്രാർഥന നടത്തും. കണ്വൻഷൻ വിജയത്തിനായി അഞ്ച് മിനിറ്റ് നീളുന്ന പ്രത്യേക പ്രാർഥന 100 ദിനങ്ങളിലും എല്ലാ കുടുംബങ്ങളിലും ചൊല്ലും. ഈ പ്രാർഥന മാത്രം 25,000 മണിക്കൂർ പ്രാർഥനയായി മാറും. ഇതോടൊപ്പം ഇടവകയിലെ മുഴുവൻ കുടുംബങ്ങളെയും ചേർത്ത് അഖണ്ഡ ബൈബിൾ പാരായണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനോടകം പതിനായിരത്തോളം പേർ സംഗമത്തിൽ രജിസ്റ്റർ ചെയ്തതായും രജിസ്ട്രേഷൻ നടപടി ഓഗസ്റ്റ് ഒന്നിന് പൂർത്തീകരിച്ചു ക്രമീകരണം ഒരുക്കാനാണ് ശ്രമമെന്നും കൈക്കാരന്മാരായ ജോണ് സിറിയക് കരികുളം, സുനിൽ ഒഴുക്കനാക്കുഴി, സിജോ മുക്കത്ത്, സംഗമം ജനറൽ കോ-ഓർഡിനേറ്റർ ഡോ. ടി.ടി. മൈക്കിൾ എന്നിവർ അറിയിച്ചു.
സംഗമത്തിന്റെ സ്മാരകമായുള്ള അഷ്ടഭവനങ്ങളുടെ നിർമാണം തുടങ്ങി. ഭൂരഹിതർക്കായി സ്ഥലവും വീടും സമ്മാനിക്കുന്നതാണു പദ്ധതി. സംഗമത്തിനു മുന്നോടിയായി ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന മരിയൻ കണ്വൻഷൻ നടക്കും. അന്താരാഷ്ട്ര മരിയൻ സിന്പോസിയവും ഒരുക്കിയിട്ടുണ്ട്. സീറോ മലബാർ, സീറോ മലങ്കര, മാർത്തോമാ, ഓർത്തഡോക്സ്, യാക്കോബായ, ശൂറായ, അസീറിയൻ സഭാ തലവന്മാരടക്കം ഒാരോ വേദിയിൽ എത്തുന്നുവെന്നതു വിശ്വാസ സമൂഹത്തിനു വലിയ ആവേശമാകും.
മാർത്തോമാ പാരന്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായിരം പേർ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള കൗണ്ട് ഡൗണിന്റെ ഭാഗമായി വലിയപള്ളിമുറ്റത്ത് ഇടവകയുടെ പാരന്പര്യവും സംഗമത്തിന്റെ പ്രസക്തിയും വ്യക്തമാക്കുന്ന ഫ്ലോട്ട് സ്ഥാപിച്ചു. ഇതിന്റെ ആശീർവാദം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരി ഫാ. ജോർജ് നെല്ലിക്കൽ, സ്പെഷൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ സഹകാർമികരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.