പ്ലസ് വണ്‍ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനു വിദ്യാഭ്യാസ വകുപ്പിന്‍റെ കൂച്ചുവിലങ്ങ്
പ്ലസ് വണ്‍ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനു വിദ്യാഭ്യാസ വകുപ്പിന്‍റെ കൂച്ചുവിലങ്ങ്
Saturday, May 25, 2019 1:37 AM IST
കൊച്ചി: ന്യൂനപക്ഷ മാനേജ്മെന്‍റുകൾക്കു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറിക്കു കമ്യൂണിറ്റി ക്വോട്ടയിലുള്ള പ്രവേശന നടപടികൾക്കു വിദ്യാഭ്യാസ വകുപ്പിന്‍റെ കൂച്ചുവിലങ്ങ്. ന്യൂനപക്ഷ പദവിയുടെ (മൈനോറിറ്റി സ്റ്റാറ്റസ്) സർട്ടിഫിക്കറ്റ് നന്പറില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സ്കൂളുകളിൽ കമ്യൂണിറ്റി ക്വോട്ട പ്രവേശന നടപടികൾ മുടങ്ങിയിരിക്കുന്നത്.

2010നു ശേഷം ഹൈസ്കൂളുകൾ എയ്ഡഡ് ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടപ്പോൾ, അതത് ഹൈസ്കൂളിനുണ്ടായിരുന്ന ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണു കമ്യൂണിറ്റി ക്വോട്ട പ്രവേശന നടപടികൾക്ക് അനുമതി നൽകിയിരുന്നത്. 2014-15 അധ്യയനവർഷത്തിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ട സ്കൂളുകൾക്ക് കഴിഞ്ഞ വർഷം വരെ ഇത്തരത്തിൽ പ്രവേശനം നടത്താൻ തടസമുണ്ടായിരുന്നില്ല. ന്യൂനപക്ഷ മാനേജ്മെന്‍റുകൾക്കു കീഴിലുള്ള സ്കൂളുകൾ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അപേക്ഷകരുടെ വിവരങ്ങൾ ഓണ്‍ലൈനിൽ ചേർക്കാൻ ശ്രമിക്കുന്പോഴാണ് ഇതുവരെ ഉപയോഗിച്ചിരുന്ന ന്യൂനപക്ഷ പദവിയുടെ സർട്ടിഫിക്കറ്റ് മതിയാവില്ലെന്ന് അറിയുന്നത്.

ഹയർ സെക്കൻഡറി സ്കൂളിനു പ്രത്യേകമായ ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകളുടെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം ഇതുമൂലം തടസപ്പെട്ട നിലയിലാണ്. അതതു മാനേജ്മെന്‍റിനു കീഴിലുള്ള ഹൈസ്കൂളിന്‍റെ മൈനോറിറ്റി സ്റ്റാറ്റസ് നന്പർ നൽകിയാൽ അപേക്ഷ തള്ളുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ വർഷം വരെ തുടർന്നുവന്ന രീതിയിൽ മാറ്റമുണ്ടെന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്നു സ്കൂൾ അധികൃതർ പറയുന്നു. പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുന്പു സ്കൂളുകൾക്കു നൽകിയ മാർഗരേഖയിലും ഇത്തരമൊരു നിർദേശമുണ്ടായിരുന്നില്ല. ഇതിൽ ന്യൂനപക്ഷ പദവിയുള്ള വിദ്യാലയം എന്നു രേഖപ്പെടുത്തപ്പെട്ട സ്കൂളുകൾക്കും കമ്യൂണിറ്റി ക്വോട്ടയിലെ പ്രവേശനം നിഷേധിക്കുകയാണെന്നും വിദ്യാലയ അധികൃതർ ചൂണ്ടിക്കാട്ടി.


27നു മുന്പു കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനത്തിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി സ്കൂളുകൾ ഓണ്‍ലൈനിൽ നൽകണം. ഹയർ സെക്കൻഡറി വകുപ്പന്‍റെ അനുമതിയോടെ 28നു പട്ടിക പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട മാനേജ്മെന്‍റുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കേന്ദ്ര ന്യൂനപക്ഷ കമ്മീഷനാണു മൈനോറിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. വിവിധ പ്രശ്നങ്ങളാൽ സ്റ്റാഫ് ഫിക്സേഷൻ നീണ്ടുപോകുന്നതിനാലാണു പുതിയ ഹയർ സെക്കൻഡറി സ്കൂളുകൾക്കു ന്യൂനപക്ഷ പദവിക്കുള്ള സർട്ടിഫിക്കറ്റുകൾ നിഷേധിക്കപ്പെടുന്നത്.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.