റീപോളിംഗ് നടന്ന പിലാത്തറ ബൂത്തിൽ യുഡിഎഫിന് ആദ്യമായി ഭൂരിപക്ഷം
Saturday, May 25, 2019 1:56 AM IST
കണ്ണൂർ: കള്ളവോട്ട് തെളിഞ്ഞതിനെ തുടർന്ന് റീ പോളിംഗ് നടന്ന കണ്ണൂർ ജില്ലയിലെ ആറു ബൂത്തുകളിലും എൽഡിഎഫിനു തിരിച്ചടി. കാസര്‍ഗോഡ് മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂളിലെ 19-ാം നന്പർ ബൂത്തിൽ യുഡിഎഫ് 43 വോട്ടിന്‍റെ മേൽക്കൈ നേടി. ചരിത്രത്തിലാദ്യമായിട്ടാണ് ഇവിടെ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുന്നത്. യുഡിഎഫ്- 445, എൽഡിഎഫ്- 402, ബിജെപി- 49 എന്നിങ്ങനെയാണ് വോട്ടുനില. ഏപ്രിൽ 23 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പഞ്ചായത്തംഗം ഉൾപ്പെടെ സിപിഎം പ്രവർത്തകരായ മൂന്നു വനിതകൾ കള്ളവോട്ട് ചെയ്തതായി തെളിഞ്ഞതോടെയാണ് റീപോളിംഗ് പ്രഖ്യാപിച്ചത്.

സിപിഎം ശക്തികേന്ദ്രമായ ഇവിടെ വർഷങ്ങളായി യുഡിഎഫിന്‍റെ ബൂത്ത് ഏജന്‍റുമാരെ ഇരിക്കാൻ പോലും അനുവദിക്കാറില്ല. മുൻകാലങ്ങളിൽ ഇവിടെ കോൺഗ്രസ് ഏജന്‍റുമാരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയും മർദിച്ചും തിരിച്ചയക്കാറാണു പതിവ്. എന്നാൽ ഇത്തവണ യുഡിഎഫ് ഏജന്‍റായി വി.ടി.വി. പദ്മനാഭൻ ഉണ്ടായിരുന്നു. റീപോളിംഗിനുപിന്നാലെ പദ്മനാഭന്‍റെയും കള്ളവോട്ടിനെതിരേ പരാതിപ്പെട്ട പിലാത്തറ സി.എം നഗറിലെ കെ.ജെ. ഷാലറ്റിന്‍റെയും വീടുകൾക്കുനേരേ ബോംബേറുമുണ്ടായിരുന്നു. ഷാലറ്റിന്‍റെ വോട്ട് മറ്റൊരാൾ ചെയ്യുകയായിരുന്നു.


കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166-ാം നന്പർ ബൂത്തിൽ പോൾ ചെയ്ത 1033 വോട്ടിൽ 883 എണ്ണവും യുഡിഎഫ് നേടി. സിപിഎമ്മിന് 105, ബിജെപിക്ക് മൂന്ന്, എസ്ഡിപിഐക്ക് 29 എന്നിങ്ങനെയാണ് വോട്ടുനില. കാസർ‌ഗോഡ് മണ്ഡലത്തിലെ പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ 69-ാം ബൂത്തിൽ യുഡിഎഫിന് 698 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 92 വോട്ട് മാത്രമാണ് ലഭിച്ചത്. ഇവിടുത്തെതന്നെ 70-ാം ബൂത്തിൽ യുഡിഎഫിന് 556 വോട്ടും എൽഡിഎഫിന് 80 വോട്ടുമാണുള്ളത്. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതിനെ തുടർന്നാണ് ഇവിടങ്ങളിൽ റീപോളിംഗ് നടന്നത്.

സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തതിനെ തുടർന്ന് റീപോളിംഗ് നടന്ന കണ്ണൂർ മണ്ഡലത്തിലെ കുന്നിരിക്ക 53-ാം ബൂത്തിൽ എൽഡിഎഫിന് 461 വോട്ടും യുഡിഎഫിന് 397 വോട്ടും ബിജെപിക്ക് 32 വോട്ടുമാണ് ലഭിച്ചത്. 52-ാം ബൂത്തിൽ എൽഡിഎഫിന് 609, യുഡിഎഫിന് 312, ബിജെപിക്ക് 41 എന്നിങ്ങനെയാണ് വോട്ടുനില. ഇവിടങ്ങളിലും എൽഡിഎഫിന്‍റെ വോട്ടുകൾ കുറയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.