ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ: ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് പൂഴ്ത്തി
ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ: ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് പൂഴ്ത്തി
Monday, May 27, 2019 12:54 AM IST
കോഴിക്കോട്: സംസ്ഥാനത്തെ ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളുടെ പൂര്‍ണവിവരങ്ങള്‍ സഹിതം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നത്.

സൂററ്റിലെ കോച്ചിംഗ് സെന്‍ററുകളിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ബഹുനിലക്കെട്ടിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് പരിശോധന നടത്തിയിരുന്നു. വ്യാപക ക്രമക്കേടാണ് പരിശോധനയില്‍ കണ്ടത്തിയത്. സംസ്ഥാനത്തെ 60 ശതമാനം കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടു മാസം മുമ്പുതന്നെ ഫയര്‍ഫോഴ്‌സ് ബഹുനിലക്കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ ദീപികയോടു പറഞ്ഞു. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളിലേക്കും ഗൗരവമുള്ള പ്രശ്‌നങ്ങളുള്ളിടത്തെ കളക്ടര്‍മാര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബഹുനിലമന്ദിരങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഇനിയും പരിശോധ തുടരുമെന്നും ഫയര്‍ഫോഴ്‌സ് മേധാവി അറിയിച്ചു.

ബഹുനില കെട്ടിടങ്ങള്‍ അഗ്‌നിരക്ഷാ സേനയുടെ എന്‍ഒസി പുതുക്കാത്തതും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് കെട്ടിടമുടമതന്നെ പുതുക്കേണ്ടതാണ്. 15 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് ഫയര്‍ എന്‍ഒസി ആവശ്യമായുള്ളത്. ആദ്യ അനുമതി ലഭിച്ച് കഴിഞ്ഞാലാണ് കെട്ടിട നമ്പര്‍ ലഭിക്കുക. ഇതുവഴി കെട്ടിടനമ്പർ വാങ്ങിയാല്‍ പിന്നീട് കെട്ടിടയുടമകള്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന അവസ്ഥയാണുള്ളത്. ഫയര്‍ഫോഴ്സ് ഫയര്‍ ഓഡിറ്റ് നടത്തുന്നതിലൂടെയാണ് എന്‍ഒസി പുതുക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കെട്ടിടങ്ങളെ കണ്ടെത്തുന്നത്.


ഫയര്‍ ഓഡിറ്റ് ചെയ്ത് കെട്ടിടയുടമയ്ക്ക് നോട്ടീസ് നല്‍കി ഇക്കാര്യം അതത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ടായി ഫയര്‍ഫോഴ്‌സ് കൈമാറും. എന്നാല്‍ നോട്ടീസ് നല്‍കിയാലും കെട്ടിടമുടമകള്‍ അത് പൂര്‍ണമായും നടപ്പാക്കുന്നില്ല. അഗ്‌നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൂട്ടിക്കാനോ കേസെടുക്കാനോ ഫയര്‍ഫോഴ്സിന് അധികാരമില്ല. അതിനാലാണ് തുടര്‍നടപടികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത്.

ഒരു കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്‍റെ എന്‍ഒസി നല്‍കണമെങ്കില്‍ ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, സ്മോക് എക്സാട്രാക്‌ഷന്‍, സ്മോക് ഡിറ്റക്‌ഷന്‍, ഫയർ സപ്രഷന്‍സിസ്റ്റം എന്നീ കാര്യങ്ങള്‍ സ്ഥാപിക്കണം. പല കെട്ടിടങ്ങളിലും പ്രാഥമിക പരിശോധനാ വേളയില്‍ ഇവ താത്കാലികമായി കാണിച്ച് പിന്നീട് എടുത്തു മാറ്റുന്ന രീതിയാണ് സ്വീകരിച്ച് വരുന്നത്. ഇവ ഘടിപ്പിക്കുന്നവര്‍ അതു പിന്നീട് കൃത്യമായി പ്രവര്‍ത്തിക്കാറുണ്ടോ എന്ന് പരിശോധിക്കാറുമില്ല. 16 മീറ്ററോ അതിലധികമോ ഉയരമുള്ള കെട്ടിടങ്ങളെ ഉയരം കൂടിയ കെട്ടിടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയ്ക്ക് വെറ്റ് റൈസർ സംവിധാനം, ഫയര്‍ സ്പ്രിംഗ്ലര്‍ സിസ്റ്റം, വാട്ടര്‍ സ്റ്റോറേജ്, ഹോസ് റീല്‍ സംവിധാനം, ഓട്ടോമാറ്റിക് ഡിറ്റക്‌ഷന്‍ ആന്‍ഡ് അലാറം സിസ്റ്റം, മാനുവല്‍ ഫയര്‍ അലാറം എന്നിവ‍ വേണം. കെട്ടിടങ്ങളിലേക്ക് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കണം. എന്നാല്‍ ചട്ടങ്ങള്‍ കാറ്റില്‍‌പറത്തിയാണ് പ്രവര്‍ത്തനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.