ചീങ്കണ്ണിപ്പാല തടയണയിലെ വെള്ളം 15 ദിവസത്തിനുള്ളില്‍ ഒഴുക്കിക്കളയണം
ചീങ്കണ്ണിപ്പാല തടയണയിലെ വെള്ളം 15 ദിവസത്തിനുള്ളില്‍ ഒഴുക്കിക്കളയണം
Saturday, June 15, 2019 1:13 AM IST
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ പേരില്‍ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണയിലെ വെള്ളം 15 ദിവസത്തിനുള്ളില്‍ ഒഴുക്കിക്കളയാന്‍ നടപടിയെടുക്കണമെന്നു മലപ്പുറം ജില്ലാ കളക്ടര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ അബ്ദുള്‍ ലത്തീഫ് നല്‍കിയ ഹര്‍ജി ജൂലൈ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.

വെള്ളം ഒഴുക്കിവിടാന്‍ ഹര്‍ജിക്കാരന്‍ തടയണയിലുണ്ടാക്കിയ വിള്ളല്‍ പര്യാപ്തമല്ലെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ കളക്ടര്‍ക്കു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. തടയണയിലേക്കു രണ്ടു നീരുറവകള്‍ എത്തിച്ചേരുന്നുണ്ട്. ഇത്രയും വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകണമെങ്കില്‍ തടയണയുടെ മുകള്‍ ഭാഗത്ത് 12 മീറ്ററും താഴെ ആറ് മീറ്ററും വീതിയില്‍ വിള്ളലുണ്ടാക്കണം. ഇതിനായി 15 ദിവസം സമയം വേണ്ടി വരുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു.

അനധികൃതമായി നിര്‍മിച്ച തടയണ മഴക്കാലത്ത് തകര്‍ന്നാല്‍ താഴെ കോളനിയില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും നാശമുണ്ടാകുമെന്നും മണ്ണിടിച്ചിലിനു സാധ്യതയേറിയ മേഖലയാണിതെന്നും ജില്ലാകളക്ടര്‍ നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.