കാർട്ടൂണ്‍ വിവാദം: പുരസ്കാരം പിൻവലിക്കില്ല: ലളിതകലാ അക്കാദമി
Tuesday, June 18, 2019 1:54 AM IST
തൃശൂർ: ക്രൈസ്തവ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂണിനു പുരസ്കാരം നൽകിയ നടപടി പിൻവലിക്കില്ലെന്നു കേരള ലളിതകലാ അക്കാദമി. പുരസ്കാര ജൂറിയുടെ തീരുമാനത്തെ വിലമതിക്കുന്നതായി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന കാർട്ടൂണിനു പുരസ്കാരം നൽകിയതു നേരത്തേ വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ഇതേത്തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു. കാർട്ടൂണിനെതിരേ ക്രൈസ്തവ സംഘടനകൾ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് അക്കാദമിയുടെ തീരുമാനം.


വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അക്കാദമി നിർവാഹകസമിതി, ജനറൽ കൗണ്‍സിൽ സംയുക്ത യോഗത്തിനു ശേഷമാണ് പത്രക്കുറിപ്പ് ഇറക്കിയത്. കാർട്ടൂണ്‍ ഏതെങ്കിലും മതചിഹ്നത്തെ അപകീർത്തിപ്പെടുത്തുന്നില്ലെന്നാണ് യോഗം വിലയിരുത്തിയതെന്ന് പത്രക്കുറിപ്പിലുണ്ട്.
അതേസമയം, കാർട്ടൂണ്‍ ഏതെങ്കിലും അവകാശങ്ങളെയോ വിശ്വാസങ്ങളെയോ ഭരണഘടനാപരമായി ലംഘിക്കുന്നുണ്ടോ എന്നു നിയമവിദഗ്ധരുമായി ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.