ഇവിടെ വായന നേരമ്പോക്കല്ല..!
ഇവിടെ വായന നേരമ്പോക്കല്ല..!
Wednesday, June 19, 2019 12:56 AM IST
കോട്ടയം: ചാരുബഞ്ചിലിരുന്ന് പ്രകൃതിഭംഗിയും ആസ്വദിച്ച് പുസ്തക വായന, വായിച്ച് അൽപം ക്ഷീണം തോന്നിയാൽ നാലുമണിക്കാറ്റേറ്റ് ഒരു ചെറിയ നടത്തം, വീണ്ടും വായനയ്ക്ക് ഉൻമേഷം കിട്ടാൻ കാപ്പിയും പലഹാരങ്ങളും തൊട്ടരികെ. ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിലെ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റിലാണ് വ്യത്യസ്തമായ വായനഇടം.
നേരംപോക്ക് വായനശാല എന്നു പേരിട്ടിരിക്കുന്ന വായനശാലയിൽ വായന ഒരു നേരമ്പോക്ക് അല്ല. വായനയുടെ അത്ഭുതലോകം തേടി നിരവധിയാളുകൾ ഇവിടെയെത്താറുണ്ട്. വഴിയോര വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന കുട്ടികളും മുതിർന്നവരും ഇവിടെ മണിക്കൂറുകൾ ഇരുന്നാണു പുസ്തകങ്ങൾ വായിക്കുന്നത്.

2011 ജനുവരി 13നാണ് ഈ വഴിയോര വിശ്രമകേന്ദ്രത്തിനു തുടക്കം കുറിക്കുന്നത്. പിറ്റേവർഷം മുതൽ ഇവിടെ നേരംപോക്ക് വായനശാലയും തുടങ്ങി. പെട്ടിക്കടയാണു നേരംപോക്ക് വായനശാല. മൂന്നൂറിലധികം പുസ്തകങ്ങൾ ഉണ്ട്. കഥകളും നോവലുകളും ഫലിത രസപ്രിയ പുസ്തകങ്ങളും ആനുകാലികങ്ങളും കുട്ടികൾക്കുള്ള ബുക്കുകളുമാണ് ഏറെയും. നട്ടറിവുകളും അറിവ് നുറുങ്ങുകളും പകർന്നു നൽകുന്ന പുസ്തകങ്ങളുമുണ്ട്.


എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി 7.30 വരെയാണ് വായനശാലയുടെ പ്രവർത്തനം. ഏതു പുസ്തകമാണോ എടുക്കുന്നത് ആ പുസ്തകത്തിന്‍റെ വില നൽകണം. വായിച്ചു കഴിഞ്ഞു പുസ്തകം തിരികെ തരുന്പോൾ ഒരു രൂപ കുറച്ച് പൈസ മടക്കി നൽകും. ഇങ്ങനെ കിട്ടുന്ന പൈസ വായനശാലയ്ക്കുള്ളതാണ്.

നാലുമണിക്കാറ്റിന്‍റെ സ്ട്രീറ്റ് മാനേജർ ശ്രീനിവാസനാണ് വായനശാലയുടെ ചുമതല. വായനശാലയിൽ പുസ്തകങ്ങളുടെ വിൽപനയുമുണ്ട്. നല്ല തിരക്കുള്ള ദിവസങ്ങളിൽ പുസ്തകങ്ങളുടെ നല്ല കച്ചവടമാണ് നടക്കുന്നത്. വൈകുന്നേരങ്ങളിൽ നേരംപോക്കാനെത്തുന്നവർക്കു പക്ഷേ വായന നേരമ്പോക്കല്ല.


ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.