വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രദേശവാസികൾ
Thursday, June 20, 2019 12:43 AM IST
പെരുവന്താനം: പഞ്ചാലിമേട്ടിൽ കുരിശുനാട്ടി കൈയേറിയെന്ന മട്ടിൽ ചില സംഘങ്ങൾ നടത്തിയ വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചു നാട്ടുകാർ. ബാഹ്യശക്തികളുടെ ഇടപെടൽ മൂലം വിവാദത്തിലായ പാഞ്ചാലിമേടിന്‍റെ യഥാർഥ വസ്തുതകൾ അധികൃതരും ഇതിന്‍റെ പിന്നിൽ ഗൂഢശ്രമങ്ങൾ നടത്തുന്നവരും തിരിച്ചറിയണമെന്നു തദ്ദേശവാസികൾ പറയുന്നത്. വ്യാജവാദങ്ങളുമായി വരുന്നവർക്കു മുന്നിലേക്കു പാഞ്ചാലിമേടിന്‍റെ യാഥാർഥ്യങ്ങൾ തുറന്നുകാട്ടുകയാണ് ഇവിടുത്തെ നാനാജാതി മതസ്ഥരായ ജനങ്ങൾ.

ചരിത്രവും മിച്ചഭൂമിയും

പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിൽപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് കണയങ്കവയൽ പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടിൽ താഴെ മാത്രം ചരിത്രമാണ് ഈ പ്രദേശത്തിനുള്ളതെന്നു പഴമക്കാർ പറയുന്നു. കണയങ്കവയലിലേക്ക്‌ 1945 കാലഘട്ടങ്ങളിലാണ് വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകൾ കുടിയേറിയത്. 1954ന് കണയങ്കവയൽ സെന്‍റ് മേരീസ് ഇടവക സ്ഥാപിതമായി. പ്രഥമ വികാരിയായിരുന്ന ഫാ. ജേക്കബ് ഏറത്തേടത്തിന്‍റെ നേതൃത്വത്തിൽ 1956ലെ വലിയ നോന്പു കാലത്തു പാഞ്ചാലിമേട്ടിൽ ജോസ് എ. കള്ളിവയലിൽ പള്ളിക്ക് ഇഷ്ടദാനമായി നൽകിയ സ്ഥലത്തു കുരിശു സ്ഥാപിച്ചു കുരിശിന്‍റെ വഴി തുടങ്ങി. അന്നു മുതൽ ഇന്നുവരെ യാതൊരു തടസവും കൂടാതെ വിശ്വാസികൾ പാഞ്ചാലിമേട് മരിയൻ കുരിശുമുടിയിലേക്കു തീർഥാടനവും കുരിശിന്‍റെ വഴിയും നടത്തുന്നുണ്ട്. ഇതിനെയാണു കൈയേറ്റമായി ചിത്രീകരിക്കാൻ ചില സംഘങ്ങൾ ശ്രമിക്കുന്നത്.

ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ 1976ൽ ജോസ് എ. കള്ളിവയലിന്‍റെ സ്ഥലം മിച്ചഭൂമിയായി പിടിച്ചെടുക്കാനുള്ള നിയമനടപടി ആരംഭിച്ചു. 1985-86 കാലഘട്ടത്തിൽ മിച്ചഭൂമിയായി ഈ സ്ഥലങ്ങൾ ഏറ്റെടുത്തതായി പ്രചാരണവും ഉണ്ടായി. എന്നാൽ, കണയങ്കവയൽ പള്ളിയുടെ കൈവശം ഇരുന്ന ഈ സ്ഥലം ഏറ്റെടുത്തതായി യാതൊരു വിവരവും നാളിതുവരെ പള്ളിയെ അറിയിച്ചിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഡിടിപിസിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മാത്രമാണ് ഈ സ്ഥലത്തിന്‍റെ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കങ്ങൾ ഉടലെടുത്തത്.

അന്പലം: പഴമക്കാർ പറയുന്നത്

ഇവിടുത്തെ ഹൈന്ദവ വിശ്വാസികൾക്ക് ആരാധന നടത്താനായി ശിവലോകം എന്ന പേരിൽ കപ്പാലുവേങ്ങയിൽ ഇപ്പോഴത്തെ പറുദീസാ റിസോർട്ടിനു സമീപം ഒരു ചെറിയ ഷെഡ് കെട്ടി അന്പലമായി ഉപയോഗിച്ചു തുടങ്ങി. നേതൃത്വം നൽകിയത് ലക്ഷ്മണൻ, ദിവാകരൻ, നാരായണൻ തുടങ്ങിയവരാണ്. പിറ്റേ വർഷം ഹൈന്ദവ വിശ്വാസികൾ ഉത്സവം നടത്തുകയും ചെയ്തു. ചില പ്രത്യേക സാഹചര്യങ്ങളാൽ കരിന്പനാൽ കുടുംബത്തിന്‍റെ കൈവശത്തിൽ നിന്നു പിടിച്ചെടുത്ത മിച്ചഭൂമിയിലെ ഈ സ്ഥലം സുരേന്ദ്രൻ എന്ന ആളിന് നൽകി പെരുവന്താനം പോലീസ് സ്റ്റേഷൻ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ പരിഹരിച്ചു. ഇതിനു ശേഷം കുറെ നാളത്തേക്ക് അന്പലം ഈ പ്രദേശത്ത് ഇല്ലായിരുന്നു.

പിന്നീട് 1982ൽ ഗോപാലൻ മേസ്തിരിയുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ആർച്ചിനു സമീപം തിരി തെളിക്കാനുള്ള സാഹചര്യം ഒരുക്കി. അതിനുശേഷം 1985കാലഘട്ടത്തിൽ കൊന്പൻപാറ റോഡിന്‍റെ വലതു വശത്തായി ഒരു പുല്ല് മേഞ്ഞ ഷെഡ് നിർമിച്ചു ഹൈന്ദവർ ഭജന നടത്തി. അഞ്ചു വർഷത്തിനു ശേഷം കറുകച്ചാലുകാരൻ ഗോപാലസ്വാമിയുടെ നേതൃത്വത്തിൽ വള്ളിയാംകാവ് ക്ഷേത്രത്തിൽ എത്തിയ ഭക്തർ പാഞ്ചാലിമേട് സന്ദർശിക്കുകയും ഇപ്പോൾ അന്പലം ഇരിക്കുന്ന മലമുകളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും അനു ഷ്ഠാനങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് പഞ്ചാലിമേട്ടിലേക്ക് ആന എഴുന്നള്ളത്തോടു കൂടി ഉത്സവം നടത്തി. എന്നാൽ, ഉത്സവത്തോടനുബന്ധിച്ച് കപ്പാലുവേങ്ങയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം അന്പലത്തിന്‍റെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയി. ശേഷം കപ്പാലുവേങ്ങയിലുള്ള വിശ്വാസികളുടെ നേതൃത്വത്തിൽ അന്പലം ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു. 2000ൽ നിലവിലുള്ള ചെറിയ അന്പലം നിർമിച്ചു. അന്പലത്തിൽ പുറത്തുനിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം പൂജകളും ഉണ്ട്.


2013 കാലഘട്ടത്തിൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ ദേവസ്വം ബോർഡ് സ്ഥലങ്ങൾ ഏറ്റെടുത്തു എന്ന് പറയുകയും 2016 മുതൽ അന്പലത്തിന്‍റെ വിപുലമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു. പുല്ല് മേഞ്ഞ ഷെഡ് ഷീറ്റ് ഇടുകയും കിണർ നിർമിക്കുകയും കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുറിഞ്ഞപുഴ- മതന്പാ റോഡിൽനിന്നു കൊന്പൻപാറ റോഡിന്‍റെ പ്രവേശന കവാടത്തിൽ കമാനം നിർമിക്കുകയും ചെയ്തു. 1994, 1998 വർഷങ്ങളിൽ ഈ അന്പലം നീക്കം ചെയ്യുന്നതിനു റവന്യു വകുപ്പ് നിർദേശങ്ങൾ നൽകിട്ടുള്ളതാണ്.

പാഞ്ചാലിക്കുളം

കള്ളിവയൽക്കാരുടെ കൈയിൽനിന്നു ഏറ്റെടുത്ത മിച്ചഭൂമിയിൽപ്പെട്ട സ്ഥലത്താണ് അന്പലമെന്നാണു പഴമക്കാർ പറയുന്നത്. അനർട്ടിന്‍റെ നേതൃത്വത്തിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിച്ചു പോയതിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട്.

പാഞ്ചാലിക്കുളം എന്നു പറയുന്നതു കള്ളിവയലിൽക്കാരുടെ കന്നുകാലിക്കൂടും എരുമക്കൂടും സ്ഥിതി ചെയ്ത സ്ഥലമാണ്. ഈ കൂടുകളുടെ തറ നികത്തുന്നതിന് ആവശ്യമായ മണ്ണ് കുഴിച്ച് എടുത്തപ്പോൾ ഉണ്ടായ കുഴികളിൽ വെള്ളം സംഭരിച്ചു മൃഗങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ചു പോന്നിരുന്നു. ഇതിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം.

ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത ശേഷം 1990ൽ സർക്കാരിന്‍റെ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്ക്ഡാം നിർമിച്ചു. പിന്നീട് 2000ൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള കുളങ്ങൾ വിവിധ പ്രദേശങ്ങളിലേക്ക് ഉള്ള കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നുണ്ട്.
വസ്തുകൾ ഇതായിരിക്കേ മത സൗഹാർദത്തിൽ കഴിയുന്ന ഈ നാട്ടിൽ വർഗീയ വിഷവിത്തുകൾ വിതയ്ക്കാൻ ശ്രമിക്കുന്നത് ആരുടെ താത്പര്യത്തിനാണെന്ന് സമരക്കാർ വ്യക്തമാക്കണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെട്ടു. യഥാർഥ കൈയേറ്റക്കാർ ആരാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇന്നലെ പാഞ്ചാലിമേട്ടിലേക്കു ചിലർ നടത്തിയ സമരം അപഹാസ്യമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.