കാർട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മന്ത്രി
കാർട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മന്ത്രി
Thursday, June 20, 2019 12:53 AM IST
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മന്ത്രി എ.കെ. ബാലൻ. കാർട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാൻ അക്കാദമി തയാറായില്ലെങ്കിൽ തുടർ നടപടികൾ പിന്നീടു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അക്കാദമികൾ സർവതത്ര സ്വതന്ത്രമാണെന്ന ധാരണ ശരിയല്ല. കൃത്യമായ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. നയപരമായ നിർദേശം കൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഇതിൽ കൃത്യമായി പറയുന്നുണ്ട്. മൊമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ, ബൈലോ എന്നിവയിലെല്ലാം സർക്കാരിന്‍റെ നിയന്ത്രണാധികാരം കൃത്യമായി പറയുന്നുണ്ട്.

ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ചിഹ്നങ്ങളെ മോശമാക്കി ചിത്രീകരിച്ച പുരസ്കാര പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നു സർക്കാർ നിർദേശിച്ചു. ഇതിനുശേഷം ചേർന്ന യോഗത്തിൽ അക്കാദമിയിലെ സർക്കാർ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. യോഗ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കാതെ തീരുമാനങ്ങൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.


ഏതെങ്കിലും വിഭാഗങ്ങളെ ശത്രുക്കളാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. സർഗ പ്രതിഭയേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും സർക്കാർ അംഗീകരിക്കുന്നതിനൊപ്പം ജനാധിപത്യ വ്യവസ്ഥയിൽ ചില നിയന്ത്രണങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു എൻ.കെ. പ്രേമചന്ദ്രൻ സ്വകാര്യ ബില്ലാണ് അവതരിപ്പിക്കുന്നത്. ഇതിന് ഒരു തലത്തിലുള്ള പ്രസക്തിയുമില്ല. കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരുന്പോൾ ഇക്കാര്യത്തിൽ സർക്കാരിന്‍റെ അഭിപ്രായം പറയാം. ലോക്സഭയിലെ സിപിഎം അംഗം എ.എം. ആരിഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.