രോഗങ്ങളും കടങ്ങളും മൂലം വലയുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങൾ വ്യക്തമാക്കണം: കോടതി
രോഗങ്ങളും  കടങ്ങളും മൂലം വലയുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങൾ വ്യക്തമാക്കണം: കോടതി
Friday, June 21, 2019 12:48 AM IST
കൊച്ചി : രോഗവും വായ്പാ കുടിശികയുമായി വലയുന്നവരെ സഹായിക്കാനുള്ള സര്‍ക്കാർ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ എങ്ങനെ അറിയിക്കാമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വായ്പാ കുടിശികയെത്തുടര്‍ന്ന് സര്‍ഫാസി നിയമപ്രകാരം മലപ്പുറം ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി അലവി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിർദേശം. ഹര്‍ജി ജൂലൈ 15ന് വീണ്ടും പരിഗണിക്കും.

വായ്പാ കുടിശികയുള്ളവരെ സഹായിക്കാന്‍ സര്‍ക്കാരിന് പദ്ധതികളില്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. എന്നാല്‍ മറ്റു പദ്ധതികളുണ്ടെന്നു പറഞ്ഞു. സര്‍ഫാസി നിയമപ്രകാരമുള്ള നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സഹായം ഹര്‍ജിക്കാരന് സര്‍ക്കാര്‍ വേഗം ലഭ്യമാക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ കടാശ്വാസ ഫണ്ട്, സാമൂഹ്യ സുരക്ഷാപദ്ധതി പ്രകാരമുള്ള സഹായം, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍റെ സഹായം തുടങ്ങിയവ നിലവിലുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. ഇതൊന്നുമറിയാതെയാണ് പലരും പൊതു ജനങ്ങളുടെയും സര്‍ക്കാരിതര ഏജന്‍സികളുടെയും സഹായം തേടുന്നതെന്നും ഇക്കാര്യം പൊതുജനങ്ങളെ എങ്ങനെ അറിയിക്കാനാവുമെന്ന് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.