യാത്രക്കാരോടു മല്ലിട്ട് വീണ്ടും "കല്ലട'; യാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ചെന്നു പരാതിയില്‍ ഡ്രൈവർ അറസ്റ്റിൽ
യാത്രക്കാരോടു മല്ലിട്ട് വീണ്ടും  കല്ലട ; യാത്രക്കാരിയെ അപമാനിക്കാൻ  ശ്രമിച്ചെന്നു പരാതിയില്‍ ഡ്രൈവർ അറസ്റ്റിൽ
Friday, June 21, 2019 1:38 AM IST
തേഞ്ഞിപ്പലം: സുരേഷ് കല്ലട ഗ്രൂപ്പിന്‍റെ ബസിൽ യാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ചെന്നു പരാതി. യുവതി ബഹളംവച്ചതോടെ ഡ്രൈവറെ സഹയാത്രികർ ഇടപെട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി വെങ്ങാമൂട്ടിൽ ജോണ്‍സണ്‍ ജോസഫ് (39) ആണ് അറസ്റ്റിലായത്. കണ്ണൂരിൽനിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന ബസിലാണ് അപമാനശ്രമം.

സംഭവത്തത്തുടർന്നു കല്ലട ബസ് കമ്പനിക്കെതിരേ വ്യാപകമായ ജനരോഷമുയർന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

കണ്ണൂരിൽനിന്നു കൊല്ലത്തേക്ക് യാത്ര ചെയ്ത ഇരുപത്തിയഞ്ചുകാരിയായ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയെ അപമാനിക്കാനാണു ശ്രമമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ കല്ലടയുടെ സ്ലീപ്പർ ബസ് കോഴിക്കോട് പിന്നിട്ടപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു പ്രതിയെന്നു പോലീസ് പറഞ്ഞു. ഉറങ്ങുകയായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണു പരാതി.

ബഹളം കേട്ടുണർന്ന മറ്റു യാത്രക്കാർ പ്രതിയെ തടഞ്ഞു വച്ചു. തേഞ്ഞിപ്പലം പോലീസ് എത്തി ബസ് കസ്റ്റഡിയിലെടുത്തു. പരാതിയെഴുതി വാങ്ങിയ ശേഷം യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു.


കർണാടകയിലെ മണിപ്പാലിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു കല്ലടയുടെ എആർ-ഒന്ന് ജെ 6495 ബസ്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതേസമയം, ഉറങ്ങുകയായിരുന്ന യുവതിയെ താൻ തട്ടിവിളിച്ചതാണെന്നാണ് ജോണ്‍സണ്‍ പോലീസിനോടു പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തേഞ്ഞിപ്പലം സിഐ ജി. ബാലചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. വനിതാ കമ്മീഷനും കേസെടു ത്തു. സംഭവത്തെത്തുടർന്നു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കല്ലട ബസ് സർവീസ് ഓഫീസുകൾക്കു നേരേ ഉപരോധവും കല്ലേറുമുണ്ടായി. കോഴിക്കോട്ടെ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ച ശേഷം താഴിട്ടുപൂട്ടി.

ഒരു മാസം മുമ്പ് സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ചതു വൻ വിവാദമായിരുന്നു. സംസ്ഥാനാന്തര ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അതതു സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാരുമായി സർക്കാർ ചർച്ച നടത്തുമെന്നു ഗതാഗത വകുപ്പു മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.