ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിച്ചതു കോണ്‍ഗ്രസ്: സുകുമാരൻ നായർ
ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയെ  തോൽപ്പിച്ചതു കോണ്‍ഗ്രസ്: സുകുമാരൻ നായർ
Sunday, June 23, 2019 12:55 AM IST
ചങ്ങനാശേരി: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ തോല്പിച്ചതു കോണ്‍ഗ്രസും യുഡിഎഫും തന്നെയാണെന്നും മറ്റാരെയും ഇതിൽ കുറ്റപ്പെടുത്തേണ്ടെന്നും എൻഎസ്എസ് ജനറൽ സക്രട്ടറി ജി. സുകുമാരൻ നായർ.

പെരുന്നയിൽ നടന്ന എൻഎസ്എസ് ബജറ്റ് അവതരണ സമ്മേളനത്തിൽ വിശദീകരണ പ്രസംഗം നടത്തവേയാണ് ജനറൽ സെക്രട്ടറി ഇങ്ങനെ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽ അദ്ദേഹത്തിനു ലഭിച്ച വോട്ടിന്‍റെ മൂന്നിലൊന്നു പോലും ലോക്സഭാ സ്ഥാനാർഥിക്കു ലഭിച്ചില്ല.

ന്യൂനപക്ഷ ഏകീകരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫിന്‍റെ കനത്ത വിജയത്തിനു കാരണമെന്നാണ് യുഡിഎഫും കെപിസിസിയും പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി നായർ സമുദായത്തിലുണ്ടായ ഏകീകരണത്തെക്കുറിച്ചു പരസ്യമായി പറയാൻ യുഡിഎഫ് നേതാക്കളും കെപിസിസി പ്രസിഡന്‍റും തയാറായിട്ടില്ല.

വോട്ടർമാരെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷക്ഷമെന്നോ തരംതിരിക്കുന്നതു ശരിയല്ല. ഇനിയും തെരഞ്ഞെടുപ്പുകൾ വരുമെന്ന കാര്യം യുഡിഎഫ് നേതാക്കൾ മറന്നുപോകരുത്.


ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നു ലോക്സഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എംപിയെ സുകുമാരൻ നായർ പ്രശംസിച്ചു. വിശ്വാസ സംരക്ഷണത്തിനുവേണ്ടി ഇതിനു മുന്പും പ്രേമചന്ദ്രൻ ലോക്സഭയിൽ നിലപാടു സ്വീകരിച്ചിട്ടുണ്ട്. പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചതോടെ കോണ്‍ഗ്രസും ബിജെപിയും വെട്ടിലായെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.

എൻഎസ്എസ് ഡയറക്ടർ ബോർഡിലേക്ക് ഒന്പതു പേർ

എൻഎസ്എസ് ഡയറക്ടർ ബോർഡിലേക്കു പ്രസിഡന്‍റ് പി.എൻ. നരേന്ദ്രനാഥൻ നായർ ഉൾപ്പെടെ ഒന്പതു പേർ തെരഞ്ഞെടുക്കപ്പെട്ടു. എം. സംഗീത്കുമാർ, പി. ബാലകൃഷ്ണപിള്ള, വി.രാഘവൻ, കെ.ആർ. ശിവൻകുട്ടി, സി.പി. ചന്ദ്രൻനായർ, ജി. മധുസൂദനൻപിള്ള, ഡി. അനിൽകുമാർ, കെ.പി.നാരായണപിള്ള എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.