ദേശീയപാത വികസനം: മുൻഗണനാ പട്ടിക ഒഴിവാക്കാൻ നിർദേശം
ദേശീയപാത വികസനം: മുൻഗണനാ പട്ടിക ഒഴിവാക്കാൻ നിർദേശം
Monday, June 24, 2019 12:54 AM IST
തിരുവനന്തപുരം: ദേശീയപാതകളുടെ നിർമാണ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച മുൻഗണനാ പട്ടിക ഒഴിവാക്കാൻ നിർദേശം. ഇതു സംബന്ധിച്ചു ദേശീയപാത അഥോറിറ്റിയുടെ നിർദേശം മേഖലാ ഓഫീസുകൾക്കു ലഭിച്ചു. ഇതോടെ കേരളത്തിലെ ദേശീയപാത വികസനത്തിനു വീണ്ടും വേഗം ലഭിച്ചേക്കും.

മുൻഗണനാ പട്ടികയിൽ കേരളത്തെ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടിരുന്നു.

മുൻഗണനാ ക്രമം ഒഴിവാക്കുന്നതോടെ എല്ലാ പദ്ധതികളുമായും മുന്നോട്ടു പോകാനാകും. ദേശീയപാത 66ന്‍റെ വികസനത്തിനായി വിശദമായ പദ്ധതിരേഖ തയാറാക്കാനും ഭൂമി ഏറ്റെടുക്കലടക്കമുള്ളവ വേഗത്തിലാക്കാനും ദേശീയപാത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നിർമാണച്ചെലവിന്‍റെ നാലിലൊന്നു വിഹിതം സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്ര നിർദേശം. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരക്കുസേവന നികുതിയിൽ ഇളവ് അനുവദിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതേത്തുടർന്നു നിർമാണ സാമഗ്രികളുടെ ജിഎസ്ടി വരുമാനത്തിൽ സംസ്ഥാന വിഹിതം ഒഴിവാക്കാമെന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധന-പൊതുമരാമത്ത് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയിലെത്തി. 3,000 കോടി രൂപയാണ് ഇത്തരത്തിൽ ഒഴിവാക്കുന്നത്. കേന്ദ്ര ഉപരിതലഗതാഗത ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാൻ ചീഫ് സെക്രട്ടറി ഡൽഹിക്കു പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.