കാലിത്തീറ്റയുടെ വിലവർധന: ക്ഷീരകർഷകർ ആശങ്കയിൽ
കാലിത്തീറ്റയുടെ വിലവർധന: ക്ഷീരകർഷകർ ആശങ്കയിൽ
Tuesday, July 16, 2019 12:21 AM IST
ആലപ്പുഴ: കാലിത്തീറ്റയുടെ വില കുത്തനേ ഉയരുന്നത് ക്ഷീരകർഷകരെ ആശങ്കയിലാക്കുന്നു. ചെലവിനനുസരിച്ചുള്ള വരുമാനം പശു വളർത്തൽ കൊണ്ടു ലഭിക്കാത്തതിനാൽ പലരും ക്ഷീരമേഖലയെ കൈവിടാൻ ഒരുങ്ങുകയുമാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് കാലിത്തീറ്റയ്ക്ക് വിലവർധിപ്പിക്കാനുള്ള കാരണമായി കന്പനികൾ എടുത്തുകാണിക്കുന്നത്. ഒരു വർഷം മുന്പ് 850 രൂപയുണ്ടായിരുന്ന പരുത്തിപ്പിണ്ണാക്കിന് 1450 രൂപയും 900 രൂപ വിലയുണ്ടായിരുന്ന ഗോതന്പ് തൊലിക്ക് 1250 രൂപയുമാണ് ഇപ്പോഴത്തെ വില. ഇതോടെ വില വർധിപ്പിക്കേണ്ട അവസ്ഥയിലായെന്ന് മിൽമ അടക്കമുള്ളവർ പറയുന്നു.

50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്കു മിൽമയും കേരള ഫീഡ്സും കഴിഞ്ഞ മൂന്നുമാസത്തിനാള്ളിൽ മൂന്നുതവണയായി 245രൂപയാണ് വർധിപ്പിച്ചത്. സ്വകാര്യ കന്പനികളാകട്ടെ 300രൂപയും. കാലിത്തീറ്റക്ക് 100രൂപ മിൽമ നൽകിയിരുന്ന സബ്സിഡി രണ്ടു മാസം മുന്പ് നിർത്തലാക്കുകയും ചെയ്തതോടെ 925രൂപയ്ക്കു ലഭിച്ചിരുന്ന കാലിത്തീറ്റയ്ക്ക് 1025 രൂപയായി. ഇപ്പോഴത്തെ വില1170 രൂപയാണ്. എന്നിട്ടും 75 രൂപ നഷ്ടമാണെന്നാണ് മിൽമയുടെ വാദം.

ലാഭവിഹിതം കുറയുന്നതാണ് സബ്സിഡികൾ നിർത്തലാക്കാൻ കാരണമെന്നാണ് അധികൃതരുടെ വാദം. കാലിത്തീറ്റ വില്പനയിൽ കഴിഞ്ഞ സാന്പത്തിക വർഷം കോടികളാണ് നഷ്ടമെന്നും ഇവർ പറയുന്നു. കാലിത്തീറ്റ കന്പനികൾ വിലവർധിപ്പിക്കുന്നതു തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകരുടെ പരാതി. പൊതുവിപണിയിൽ കാലിത്തീറ്റയുടെ വില നിയന്ത്രിക്കേണ്ട ത് സർക്കാരിന്‍റെ കീഴിലുള്ള കേരള ഫീഡ്സും മിൽമയുമാണ്. സ്വകാര്യ കന്പനികളെ സഹായിക്കുന്ന നയമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ പിന്തുടരുന്നതെന്നാണു ക്ഷീരകർഷകരുടെ ആരോപണം.


ക്ഷീരസാഗരം പദ്ധതി പ്രകാരം കാലിവളർത്തൽ ആരംഭിച്ച പല കുടുംബശ്രീ അംഗങ്ങളും പദ്ധതി ഉപേക്ഷിച്ചു. ഒരു ലിറ്റർ പാൽ 42 രൂപയ്ക്ക് വില്ക്കുന്പോൾ കർഷകർക്കു ലഭിക്കുന്നത് വേനൽക്കാല ഇൻസെന്‍റീവ് ഉൾപ്പെടെ 30 മുതൽ 35 വരെ രൂപയാണ്. റീഡിംഗിന്‍റെയും ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരമുള്ള വില കർഷകർക്കു വില ലഭിക്കുന്നത്. മുപ്പതും മുപ്പത്തിരണ്ടും രൂപയ്ക്കു കർഷകൻ സംഘത്തിൽ നല്കുന്ന പാൽ കടകളിൽ 42 രൂപയ്ക്കാണു വിറ്റഴിക്കുന്നത്. എന്നാൽ മിൽമയ്ക്ക് പാൽവില വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് 22രൂപയ്ക്കാണ് പാൽ വിൽക്കുന്നത്. ഈ പാൽ മിൽമയും വാങ്ങുന്നുണ്ട്. വിലവർധിപ്പിച്ചാൽ സ്വകാര്യ ഏജന്‍റുമാർ മിൽമയുടെ പാലിനേക്കാൾ വിലകുറച്ച് വിൽക്കും.

ഉത്പാദന ചെലവിനനുസരിച്ച് പാലിനു വിലയില്ലെന്നതും സർക്കാർ ആനുകൂല്യങ്ങൾ യഥാവിധി ലഭിക്കുന്നില്ലെന്നതും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാലിത്തീറ്റയ്ക്കു സബ്സിഡി പുനഃസ്ഥാപിക്കുക, ഒരു ലിറ്റർ പാലിന് അഞ്ചുരൂപ കാലിത്തീറ്റ സബ്സിഡി നൽകുക, വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകർക്ക് ധനസഹായം നല്കുക, ഡോക്ടറുടെ സേവനം പൂർണമായും സൗജന്യമാക്കുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.

വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.