രാജ്കുമാർ കസ്റ്റഡി മരണം: രണ്ടു റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
രാജ്കുമാർ കസ്റ്റഡി മരണം: രണ്ടു റിമാൻഡ് പ്രതികളെ  ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
Tuesday, July 16, 2019 12:44 AM IST
നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ രണ്ടു ഡ്രൈവർമാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. പീരുമേട് മജിസ്ട്രേറ്റ് കോടതി ഒരുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

കേസിൽ ആദ്യം അറസ്റ്റിലായ സജീവ് ആന്‍റണി, രണ്ടാമത് അറസ്റ്റിലായ നിയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പീരുമേട്ടിൽനിന്നു സജീവിനെ വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും നിയാസിനെ തേർഡ് ക്യാന്പിലും എത്തിച്ച് തെളിവെടുത്തു. രാജ്കുമാറിനെ വണ്ടിപ്പെരിയാറിൽ വച്ച് സജീവ് മർദിച്ചിരുന്നു.

തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ മഞ്ജുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുവന്നത് നിയാസാണ്. ഇത് അന്വേഷിക്കുന്നതിനായാണ് ഇയാളെ തേർഡ് ക്യാന്പിലെത്തിച്ചത്. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഇരുവർക്കും വൈദ്യപരിശോധന നടത്തിയ ശേഷം ക്യാന്പ് ഓഫീസിൽ തെളിവെടുപ്പിന് എത്തിച്ചു. ഇന്നു വൈകുന്നേരം ആറിനു പ്രതികളെ പീരുമേട് കോടതിയിൽ തിരികെ ഹാജരാക്കും.ഇതേസമയം കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനകളുമുണ്ട്. പ്രതിപ്പട്ടികയിലുള്ള നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരിൽ ചിലരെ അറസ്റ്റ് ചെയ്യാനാണു സാധ്യത. 12 മുതൽ 16 വരെ ദിവസങ്ങളിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. പലരുടെയും മൊഴികളിലെ അവ്യക്തതയാണ് അറസ്റ്റ് വൈകാൻ കാരണം. സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യൽ.


ഒന്നാംപ്രതിക്കു വൈദ്യപരിശോധന

ഗാന്ധിനഗർ (കോട്ടയം): രാജ്കുമാർ കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി നെടുകണ്ടം പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ കെ.എ. സാബുവിനെ വൈദ്യപരിശോധനയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു. ഇന്നലെ കാർഡിയോളജി വിഭാഗത്തിൽ എത്തിച്ച സാബുവിനെ വിദഗ്ധ പരിശോധന നടത്തിയശേഷം 29നു ടിഎംടി പരിശോധനയ്ക്ക് കൊണ്ടുവരാൻ നിർദേശിച്ചു.

അതീവ രഹസ്യമായാണ് സാബുവിനെ ദേവികുളം സബ് ജയിലിൽനിന്ന് കൊണ്ടുവന്നത്. ഇയാൾ വന്നതറിഞ്ഞ് മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും, മറ്റൊരു വഴിയിലൂടെ തിരികെ കൊണ്ടുപോയി. ഒരു ക്രിമിനൽ കേസിലെ പ്രതികൾക്കു ലഭിക്കാത്ത സുരക്ഷയാണ് പോലീസ് സാബുവിന് നൽകുന്നത്. ടിഎംടി പരിശോധന നടത്തുന്ന മുറിയുടെ വരാന്തയിൽ നിന്നിരുന്ന സാബുവിന്‍റെ ഫോട്ടോ മൊബൈലിൽ പകർത്തുമെന്ന് മനസിലാക്കിയ പോലീസ്, സാധാരണ രോഗികളോ, ജീവനക്കാരോ പോകുന്ന വഴിയിലുടെ കൊണ്ടു പോകാൻ തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.