ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത വാഹനം 30 ദിവസത്തിൽ കൂടുതൽ ഉപയോഗിച്ചാൽ നടപടി
Wednesday, July 17, 2019 1:01 AM IST
കൊച്ചി: പോണ്ടിച്ചേരി ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 30 ദിവസത്തിൽ കൂടുതൽ കേരളത്തിൽ ഉപയോഗിച്ചാൽ ആജീവനാന്ത നികുതിയുടെ 15 ൽ ഒന്ന് വരുന്ന തുക നികുതിയായി അടയ്ക്കണമെന്ന മോട്ടോർ വാഹന നിയമത്തിലെ 3(6) ഭേദഗതി ഹൈക്കോടതി ശരിവച്ചു. 2018 ൽ കൊണ്ടുവന്ന നിയമ ഭേദഗതിയാണു സിംഗിൾബെഞ്ച് ശരിവച്ചത്. എന്നാൽ വാഹനം രജിസ്റ്റർ ചെയ്ത സ്ഥലത്തെ രജിസ്ട്രർ ഓഫീസർക്ക് മാത്രമേ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാവൂയെന്നും കോടതി പറഞ്ഞു.

ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ തുടർച്ചയായി ഉപയോഗിക്കണമെങ്കിൽ 15 വർഷത്തെ നികുതി ഒറ്റത്തവണയായി (ആജീവനാന്ത നികുതി) അടയ്ക്കാനും രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം അറിയിക്കാനും വാഹന ഉടമകൾക്ക് ആർടിഒമാർ നോട്ടീസ് നൽകിയിരുന്നു. ഇതു സ്വാഭാവിക നീതിയുടെ നിഷേധവും സ്വേച്ഛാപരവുമാണെന്ന് വിലയിരുത്തി ഹൈക്കോടതി നോട്ടീസുകൾ റദ്ദാക്കി. ഇത്തരം കേസുകളിൽ വാഹനം തുടർച്ചയായി 30 ദിവസത്തിലേറെ കേരളത്തിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് വാഹന ഉടമകൾ നാലാഴ്ചയ്ക്കകം അധികൃതരെ ബോധിപ്പിക്കണം. തുടർന്ന് ആർടിഒ അധികൃതർ ഒരു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും ഉത്തരവിൽ പറയുന്നു.


വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യണമെന്നോ 15 വർഷത്തെ നികുതി ഒറ്റത്തവണയായി (ആജീവനാന്ത നികുതി) അടയ്ക്കണമെന്നോ നിർബന്ധിക്കരുതെന്ന് കോടതി പറഞ്ഞു. തിരിച്ചറിയൽ കാർഡുകളിലെ മേൽവിലാസം നോക്കി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കരുത്, ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഇവിടുത്തെ അധികൃതർക്ക് കഴിയില്ല, വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയവയിലെ അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന രജിസ്ട്രേഷൻ വിഭാഗത്തിന് കൈമാറാം, നടപടിയെടുക്കുന്നതിനു മുന്പ് വാഹന ഉടമകളെ കേൾക്കണമെന്നും ഉത്തരവിൽ പറയുന്നു.

വൻ നികുതിയിളവു നൽകുന്ന പുതുച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തശേഷം കേരളത്തിൽ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പാണെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ വാഹന ഉടമകൾ നൽകിയ 88 ഹർജികളിലാണ് സിംഗിൾബെഞ്ചിന്‍റെ വിധി. നിയമഭേദഗതിയെയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.