അതിതീവ്ര മഴയ്ക്കു സാധ്യത; ആറു ജില്ലകളിൽ റെഡ് അലർട്ട്
അതിതീവ്ര മഴയ്ക്കു സാധ്യത; ആറു ജില്ലകളിൽ റെഡ് അലർട്ട്
Wednesday, July 17, 2019 1:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും 18, 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കുമാണ് സാധ്യത.

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ 20നും ഇടുക്കി, മലപ്പുറം ജില്ലകളിൽ 18, 19, 20 തീയതികളിലും തൃശൂരിൽ 20നും വയനാട്, കണ്ണൂർ ജില്ലകളിൽ 19 നുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട്

17 - കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

18 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
19 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർഗോഡ്

20 -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്
ഇന്നു മുതൽ 20 വരെ സംസ്ഥാനത്തെ 14 ജില്ലകളിൽ യോല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അഥോറിറ്റി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.