പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായി: ചെന്നിത്തല
പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായി: ചെന്നിത്തല
Saturday, July 20, 2019 12:58 AM IST
തിരുവനന്തപുരം: കേരള സർവകലാശാലാ ഉത്തരക്കടലാസുകൾ എസ്എഫ്ഐ നേതാക്കളുടെ വീട്ടിൽനിന്നു കണ്ടെത്തിയതോടെ സർവകലാശാലാ പരീക്ഷയിലുള്ള വിശ്വാസം വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർവകലാശാലാ വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘം ഗവർണർ പി. സദാശിവത്തെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരക്കടലാസ് മോഷണം സംബന്ധിച്ച് അന്വേഷണത്തിനു നിയോഗിക്കപ്പെട്ട സമിതി ലക്ഷ്യമിടുന്നത് അന്വേഷണം അട്ടിമറിക്കുകയെന്നതാണ്. സമിതി അംഗങ്ങളുടെ പേരു പരിശോധിച്ചാൽ ഇതു വ്യക്തമാണ്. മൂന്നു പ്രശ്നങ്ങളാണു നിലനില്ക്കുന്നത്. കോളജ് പ്രവേശനം, പരീക്ഷ, ജോലി എന്നീ കാര്യങ്ങളിൽ അഴിമതി തെളിഞ്ഞു. വ്യക്തമായ ഈ അഴിമതിയും സ്വജനപക്ഷപാതവും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ചാൻസലർകൂടിയായ ഗവർണറെ കണ്ടത്. പിഎസ്‌സി യുടെ നിയമന അധികാരിയും ഗവർണർ ആണ്. കേരള സമൂഹത്തിൽ ഏറ്റവും ആശങ്കയുണ്ടാക്കിയ സംഭവമാണ് ജോലി കുംഭകോണമെന്നും അദ്ദേഹം പറഞ്ഞു..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.