കടലിൽ കാണാതായ നാലുപേർ മടങ്ങിയെത്തി
Sunday, July 21, 2019 1:55 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്തു നിന്നു മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ നാലുപേരും സുരക്ഷിതരായി മടങ്ങിയെത്തി. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ആശങ്കയുടെയും ദുഃഖത്തിന്‍റെയും അമർഷത്തിന്‍റെയും പിടിയിലായിരുന്ന തീരം ആഹ്ളാദത്തിന് വഴിമാറി.

പുതിയതുറ സ്വദേശികളായ ലൂയീസ് (53),ബെന്നി(33), കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ(55) ,ആന്‍റണി(53) എന്നീ മത്സ്യത്തൊഴിലാളികളാണ് ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് മടങ്ങിയെത്തിയത്. അധികൃതരുടെ നേതൃത്വത്തിൽ നടത്തുന്ന തെരച്ചിൽ ഫലപ്രദമാകാത്തതോടെയാ ണ് മത്സ്യത്തൊഴിലാളികൾ തെരച്ചിലിനിറങ്ങിയത്.

അതേസമയം, നീണ്ടകരയിൽ ശക്തമായ മഴയിലും കാറ്റിലും പെട്ട് മത്സ്യ ബന്ധന വള്ളം മറിഞ്ഞു കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല. തമിഴ്നാട് നീരോടി സ്വദേശികളായ ജോൺ ബോസ്കോ, ലൂർഥ് രാജ്, സഹായരാജ് എന്നിവർക്കായി തെരച്ചിൽ തുടരും.


കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴക്കെടുതികൾ രൂക്ഷമായി. കോഴിക്കോട് ചെറുവണ്ണൂരില്‍ വീട്ടുമുറ്റത്തെ വെള്ളക്കുഴിയില്‍ വീണു ഭിന്നശേഷിക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പയ്യാനക്കല്‍ കുറ്റിക്കാട് പറമ്പ് ഉണ്ണികൃഷ്ണന്‍റെമകന്‍ അതുല്‍ കൃഷ്ണ(18) ആണ് മരിച്ചത്. ഇടുക്കിയിൽ മലങ്കര ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീതം ഉയർത്തി.

പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകൾ വീതവും തുറന്നുവിട്ടിട്ടുണ്ട്.
കൊന്നത്തടിയിൽ മണ്ണിടിഞ്ഞ് കൃഷി നാശം സംഭവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.