മതിൽ ഇടിഞ്ഞു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Monday, July 22, 2019 12:32 AM IST
വൈപ്പിൻ: തോടുകൾ ആഴം കൂട്ടുന്ന പദ്ധതിയുടെ ഭാഗമായി ഒന്നരമാസം മുന്പ് ഇറിഗേഷൻ വകുപ്പ് ജെസിബി ഉപയോഗിച്ച് മണൽ നീക്കിയ തോടിന്‍റെ സംരക്ഷണഭിത്തിയും അതിനുമീതെ നിർമിച്ചിരുന്ന മതിലും ഇടിഞ്ഞുവീണ് ഒരാൾ ‌മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി തങ്കവേലു (32) ആണ് മരിച്ചത്.

ഇവർ കലൂർ മേഖലയിൽ തന്പടിച്ച് പണിക്ക് പോകുന്നവരാണ് ഇരുവരും. ഇവർക്കൊപ്പം തങ്കവേലുവിന്‍റെ മാതാവും പണിക്കുണ്ടായിരുന്നു. ഇവർ കരയിൽ നിന്നു കോണ്‍ക്രീറ്റ് കൂട്ടുകയായിരുന്നു. പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ കനത്ത മഴയ്ക്കിടെ എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് മരക്കാപറന്പിൽ അബ്ദുൾ സമദിന്‍റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്.

ഒന്നരമാസം മുന്പാണ് തോട് വൃത്തിയാക്കലിനോടനുബന്ധിച്ച് ഇറിഗേഷൻ വകുപ്പ് ഇവിടുത്തെ മണ്ണ് വാരി നീക്കിയത്. മഴ ശക്തമായതോടെ സംരക്ഷണഭിത്തിയുടെ അടിഭാഗത്തെ മണൽ ഒഴുകിപ്പോവുകയും ഭിത്തി ഇടിയുകയും ചെയ്തു. ഇതോടെ ഇതിനുമീതെ പണിതിട്ടുള്ള മതിലിനും വിള്ളൽ വീണു. ഇതേതുടർന്ന് സംരക്ഷണഭിത്തിയുടെ അടിയിൽ മണൽ തള്ളിപ്പോയ ഭാഗത്ത് കോണ്‍ക്രീറ്റ് ഉണ്ടാക്കി നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.


തോട്ടിൽ ഇറങ്ങിനിന്നായിരുന്നു ഇവർ പണി ചെയ്തിരുന്നത്. മതിൽ ഇടിഞ്ഞ് ഇരുവരുടെയും തലയിലും ദേഹത്തുമാണ് വീണത്. ഓടിക്കൂടിയവർ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. തങ്കവേലു ആശുപത്രിയിലെത്തും മുന്പേ മരിച്ചു.

ഞാറയ്ക്കൽ പോലീസ് എത്തി മൃതദേഹം എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്നു നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.