വൈദ്യുതി ഉത്പാദനം കുറച്ച് ഇടുക്കിയിലെ ജലശേഖരം പിടിച്ചുനിർത്തും
വൈദ്യുതി ഉത്പാദനം കുറച്ച് ഇടുക്കിയിലെ  ജലശേഖരം പിടിച്ചുനിർത്തും
Tuesday, July 23, 2019 11:58 PM IST
തൊടുപുഴ: മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധി കുറച്ച് ഇടുക്കി അണക്കെട്ടിലെ ജലശേഖരം പിടിച്ചുനിർത്താൻ വൈദ്യുതി ബോർഡിന്‍റെ ശ്രമം. ചെറുകിട വൈദ്യുത പദ്ധതികളിൽനിന്നുള്ള ഉത്പാദനം വർധിപ്പിച്ചും പുറമെനിന്നു വൈദ്യുതി എത്തിച്ചും വൈദ്യുതിക്കുറവ് പരിഹരിക്കും.

വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാണ് ഇടുക്കിയിൽ ജലശേഖരം പരമാവധി പിടിച്ചുനിർത്തുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 2312.80 അടിയാണ്. ഇതു സംഭരണശേഷിയുടെ 18.31 ശതമാനം മാത്രമാണ്. ഇന്നലെ പദ്ധതി പ്രദേശത്തു മഴ കുറവായിരുന്നെങ്കിലും നീരൊഴുക്ക് ശക്തമായിരുന്നു. ആറു ദിവസത്തിനുള്ളിൽ ഒന്പതടി വെള്ളം ഉയർന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് 37 മില്ലിമീറ്റർ മഴ ലഭിച്ചു.


ഇതിനിടെ, മഴ വ്യാപകമായതോടെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതു വൈദ്യുതി ബോർഡിനു വലിയ ആശ്വാസമായി.

ഇന്നലെ 59.75 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. ഇതിൽ 17.64 ദശലക്ഷം യൂണിറ്റ് ഇവിടെ ഉത്പാദിപ്പിച്ചപ്പോൾ 42.10 ദശലക്ഷം യൂണിറ്റ് പുറമേനിന്ന് എത്തിച്ചു. മൂലമറ്റം പവർഹൗസിൽ 2.159 ദശലക്ഷം യൂണിറ്റും ലോവർ പെരിയാർ-4.016, കുറ്റ്യാടി- 4.34, നേര്യമംഗലം- 1.826 യൂണിറ്റ് വൈദ്യുതിയും ഉത്പാദിപ്പിച്ചു.

ഉപഭോഗം കുറവായിരുന്നതിനാൽ പന്നിയാർ, ഇടമലയാർ, ഷോളയാർ പവർഹൗസുകളിൽ ഇന്നലെ വൈദ്യുതി ഉത്പാദിപ്പിച്ചില്ല.

വെള്ളമില്ലാതെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങിയതിനിടെ എത്തിയ മഴ ആശ്വാസവും പ്രതീക്ഷയും പകർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.