ഇടുക്കിയിൽ നീരൊഴുക്കു കൂടി; ജലനിരപ്പ് 43.08 %
ഇടുക്കിയിൽ നീരൊഴുക്കു കൂടി; ജലനിരപ്പ് 43.08 %
Thursday, August 15, 2019 12:40 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 43.08 ശതമാനമായി ഉയർന്നു. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2346.70 അടിയാണ്. ബുധനാഴ്ച രാവിലെ ഏഴിന് 2342.92 അടിയായിരുന്ന ജലനിരപ്പ്. 36 മണിക്കൂറിനുള്ളിൽ 3.78 അടി വർധിച്ചു.

പദ്ധതി പ്രദേശത്തു ഭേദപ്പെട്ട മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ വർധനയുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 79.02 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടിയ മഴ ലഭിച്ചത്. ഇവിടെ 152 മില്ലിമീറ്റർ മഴരേഖപ്പെടുത്തിയപ്പോൾ ഉടുന്പൻചോല-45.04, ദേവികുളം-09.06, തൊടുപുഴ-68.00 മില്ലിമീറ്റർ മഴയും ലഭിച്ചു. ജില്ലയിൽ 71.04 മില്ലിമീറ്റർ ശരാശരി മഴ ലഭിച്ചു. 


ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു പൊൻമുടി, ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ നേരത്തെ തുറന്നുവിട്ടിരുന്നു. മലങ്കര ഡാമിന്‍റെ ആറു ഷട്ടറുകളും ഇന്നലെ 20 സെന്‍റിമീറ്ററിൽനിന്നു 30 സെന്‍റിമീറ്ററായി ഉയർത്തി. വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ജലസംഭരണികളിലുമായി 46.75 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ നാലിന് 21 ശതമാനമായിരുന്നു ജലനിരപ്പ്. നിലവിലെ വെള്ളം ഉപയോഗിച്ച് 1935.888 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 83.678 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഇന്നലെ മാത്രം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.