പരിസ്ഥിതിസംരക്ഷണം നടപ്പിലാക്കേണ്ടത് കർഷകരെ ബാധിക്കാത്ത തരത്തിലാകണം
Saturday, August 17, 2019 12:10 AM IST
പി.ജെ. ജോസഫ് എംഎൽഎ

പശ്ചിമഘട്ടത്തിൽ പാറ പൊട്ടിക്കലും ഖനനവും അപകടകരം തന്നെ. അതു പ്രധാന വിഷയവുമാണ്. ഇക്കാര്യത്തിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളോടു യോജിക്കാം.

കർഷകരെയും അധിവാസമേഖലകളെയും ബാധിക്കാത്ത തരത്തിലായിരിക്കണം ഈ മേഖലയിൽ പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കേണ്ടത്. എന്നാൽ, കർഷകരുടെ മറവിൽ വൻതോതിൽ പാറ ഖനനം നടത്തുന്നതു നിരോധിക്കുക തന്നെ വേണം. വളരെ അപകടകരമായ സ്ഥലത്തു താമസിക്കുന്നവരെ അവിടെ നിന്നു മാറ്റി പാർപ്പിക്കണം. അവരുടെ പുനരധിവാസം സർക്കാർ നടപ്പിലാക്കണം.

ജോസഫ് വാഴയ്ക്കൻ

പരിസ്ഥിതി ലോല മേഖലകളിൽ ക്വാറികൾ അനുവദിക്കാൻ പാടില്ല. എന്നാൽ, കർഷകർക്കോ കൃഷിക്കോ ദോഷകരമായ നിലപാടുകൾ അംഗീകരിക്കാനുമാകില്ല.

മേഖലയിലെ ജനങ്ങളുമായി ആശയവിനിമയം നടത്താതെയും നേരിട്ടു പരിശോധന നടത്താതെയും ഏരിയൽ സർവേയെ മാത്രം ആശ്രയിച്ചായിരുന്നു ഗാഡ്ഗിലും കസ്തൂരിരംഗനും റിപ്പോർട്ടുകൾ തയാറാക്കിയത്. അതാണ് അപാകതകൾക്കും പ്രതിഷേധത്തിനും ഇടയാക്കിയത്. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ച് നേരിട്ട് പരിശോധന നടത്തി ജനങ്ങൾ പാർക്കുന്ന സ്ഥലങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശങ്ങളുടെ മാപ്പിംഗ് നടത്തി. ഇതു കർശനമായി നടപ്പിലാക്കുകയാണു വേണ്ടത്.

മുൻ സർക്കാരിന്‍റെ കാലത്ത് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയിരുന്ന സർക്കാർ ഭൂമി അതിൽ നിന്നൊഴിവാക്കാനുള്ള ഇപ്പോഴത്തെ സർക്കാരിന്‍റെ നിലപാടിനോടു യോജിപ്പില്ല. വൻതോതിൽ പാറഖനനം നടത്തുന്നതിന് അനുകൂലമായ നിലപാട് സർക്കാർ കൈക്കൊണ്ടതിനോടും യോജിക്കുന്നില്ല. മൈനിംഗ്, ജിയോളജി, കാലാവസ്ഥ വകുപ്പുകൾ സംയോജിച്ച് വിശദമായ പഠനം നടത്തി അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണു ചെയ്യേണ്ടത്. കർഷകർക്കും കൃഷിഭൂമിക്കും സംരക്ഷണം ഉണ്ടാകണം.

എൻ. ഷംസുദ്ദീൻ എംഎൽഎ

പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തുനിന്ന് ഒരു സുപ്രഭാതത്തിൽ ജനങ്ങൾ മുഴുവൻ മാറി താമസിക്കണമെന്നു പറയുന്നത് ഒരിക്കലും പ്രായോഗികമല്ല. തുടർച്ചയായ വർഷങ്ങളിൽ വൻ അപകടങ്ങൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങൾ ശാസ്ത്രീയമായി കണ്ടെത്താനുള്ള നടപടികൾ കൈക്കൊള്ളണം.

തുടർന്ന് ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ തയാറാക്കി വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അനുയോജ്യമായ വാസസ്ഥലം അധികൃതർ ഒരുക്കണം. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം പതിറ്റാണ്ടുകളായി ഓരോ മേഖലയിലും വസിക്കുന്ന കർഷകർ ഉൾപ്പെടെയുള്ള ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.


റോഷി അഗസ്റ്റിൻ എംഎൽഎ

പരിസ്ഥിതിക്ക് ദോഷമില്ലാതെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായതുമായ നിർമാണ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നല്കണം. നിർമാണ മേഖലയിൽ ഉണ്ടാക്കേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പഠനം നടത്തണം. ആഗോള താപനത്തിലുണ്ടാകുന്ന വ്യതിയാനം മൂലമുള്ള പ്രതിഭാസങ്ങൾ ലോകത്ത് പല മേഖലകളിലും ഉണ്ടാവുന്നുണ്ട്. മരങ്ങൾ ഒന്നുമില്ലാത്ത വടക്കേഇന്ത്യയിൽ പേമാരി ഉണ്ടായത് ഓർമിക്കണം.

പശ്ചിമഘട്ടത്തിന്‍റെ പേരിൽ മലയോര മേഖലയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെയും അംഗീകരിക്കില്ല. വർഷങ്ങളായി മലയോരമേഖലയിൽ വന്യമൃഗങ്ങളുടെ ഉൾപ്പെടെയുള്ള ആക്രമണങ്ങളെ അതിജീവിച്ച ഒരു സമൂഹമാണ് കേരളത്തിന്‍റെ കാർഷിക നാണ്യവിളകളിൽ നിർണായകസംഭാവനകൾ ഇന്നും നല്കി വരുന്നതെന്നത് മറക്കരുത്.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

ഏതെങ്കിലും മേഖലകളിൽ തുടർച്ചയായി മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടായാൽ അതു സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുകയാണ് വേണ്ടത്. അതിന്‍റെ അടിസ്ഥാനത്തിലാവണം ആ മേഖലകളിൽ തുടർനടപടി സ്വീകരിക്കേണ്ടത്.

മലയോര മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം ചില കോണുകളിൽ നിന്നും ഉയരുന്നു. മലയോരത്തിന് വികസനം ആവശ്യമില്ലെന്നാണോ ഇതിൽ നിന്നു മനസിലാക്കേണ്ടത്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ സംബന്ധിച്ച് സർക്കാർ മുൻകൈ എടുത്ത് എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്താനുള്ള ക്രമീകരണം ഉണ്ടാക്കണം.

പി.സി. ജോർജ് എംഎൽഎ

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പരിസ്ഥിതി ദുർബല മേഖലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തലാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. എന്നാൽ, പാറമടകളുടെ പേരിലും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിലും ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ കർഷകവിരുദ്ധ നിലപാടുകൾ മലയോരമേഖലയിൽ അടിച്ചേൽപ്പിക്കാൻ ചില തൽപരകക്ഷികൾ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾ അംഗീകരിക്കില്ല.

കസ്തൂരിരംഗൻ റിപ്പോർട്ടിനു ശേഷം കേരള ബയോഡൈവേഴ്സിറ്റി ബോർഡ് തയാറാക്കിയ പ്ലാൻ അനുസരിച്ച് കേരളത്തെ മൂന്നു സോണുകളായി തിരിച്ചു. റെഡ്, ഓറഞ്ച്, ഗ്രീൻ എന്നീ സോണുകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള റെഡ് സോണിൽ ഖനനത്തിന് അനുമതി നൽകരുത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ റെഡ് സോണിൽ ഇന്ന് നൂറുകണക്കിന് പാറമടകളാണ് പ്രവർത്തിക്കുന്നത്. ഇതു നിർത്തലാക്കാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുന്നതിനും സർക്കാർ തയാറാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.