മാർ പവ്വത്തിൽ അതുല്യവ്യക്തിത്വം: കർദിനാൾ മാർ ആലഞ്ചേരി
മാർ പവ്വത്തിൽ അതുല്യവ്യക്തിത്വം:  കർദിനാൾ മാർ ആലഞ്ചേരി
Saturday, August 17, 2019 12:10 AM IST
കോട്ടയം: ദൈവശാസ്ത്രമേഖലയിലെ മൗലികവും സമഗ്രവുമായ സംഭാവനകളെ പരിഗണിച്ചു ചങ്ങനാശേരി മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തി. സീറോ മലബാർ സഭയിൽ ദൈവശാസ്ത്രത്തിലും അധ്യാത്മികതയിലും അതുല്യമായ വ്യക്തിത്വമാണ് മാർ ജോസഫ് പവ്വത്തിലിനുള്ളതെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. തികഞ്ഞ സഭാ സ്നേഹിയായ മാർ പവ്വത്തിലാണു സീറോ മലബാർ സഭയിൽ അരാധനാക്രമത്തിന്‍റെ നവീകരണത്തിനായി അക്ഷീണം പ്രയത്നിച്ചതെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.

സിബിസിഐ പ്രസിഡന്‍റും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഡോക്ടറേറ്റ് സമ്മാനിച്ചു. സമർഥനായ ചിന്തകനും കാര്യപ്രാപ്തിയുള്ള സംഘാടകനും പ്രചോദിപ്പിക്കുന്ന നേതാവുമായ മാർ പവ്വത്തിൽ സഭയ്ക്കുവേണ്ടി സമർപ്പിതമായ വ്യക്തിയാണെന്നു കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. സഭയുടെ തനിമയും പാരന്പര്യവും നഷ്ടപ്പെടാതിരിക്കാൻ മാർ പവ്വത്തിൽ അഹോരാത്രം അധ്വാനിച്ചെന്ന് പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും ചങ്ങനാശേരി അതി രൂപതാ ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

ബംഗ്ലാദേശ് അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ് ഡോ. ജോർജ് കോച്ചേരി, മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയോസ്കോറസ്, മലങ്കര യാക്കോബായ സിറിയാനി സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, മാർത്തോമ്മ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണാബാസ്, തിരുവല്ല അതിരൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ താഴമണ്‍, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംജി യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. സാബു തോമസ്, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, പ്രഫ. പി.സി. അനിയൻ കുഞ്ഞ്, തിരുഹൃദയ സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ മറുപടി പ്രസംഗം നടത്തി. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്‍റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സ്വാഗതവും റവ.ഡോ. ജയിംസ് തലച്ചെല്ലൂർ നന്ദിയും പറഞ്ഞു.



ചടങ്ങിൽ വിശിഷ്ടാതിഥികളുടെ നിര

കോട്ടയം: നവതിയുടെ നിറവിലെത്തിയ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു സഭ നൽകിയ ആദരവായി പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ ഓണററി ഡോക്ടറേറ്റ്. വടവാതൂർ സെന്‍റ് തോമസ് സെമിനാരിയിൽ നടന്ന ചടങ്ങിൽ കർദിനാൾമാരും മെത്രാൻമാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങിയ പ്രൗഢസദസ് സാക്ഷ്യം വഹിച്ചു.

ഓണററി ഡോക്ടറേറ്റിലൂടെ വ്യക്തിയാണ് ആദരിക്കപ്പെടുന്നതെങ്കിൽ മാർ പവ്വത്തിലിനുള്ള ഡോക്ടറേറ്റിലൂടെ പൗരസ്ത്യ വിദ്യാപീഠം കൂടി ആദരിക്കപ്പെടുകയാണെന്നു കർദിനാൾ ഡോ. ഓസ്്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് സ്രാന്പിക്കൽ, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, മാല്പാൻ റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ. സേവ്യർ കൂടപ്പുഴ, റവ.ഡോ. സണ്ണി കൊക്കരവാലിൽ, റവ.ഡോ. മാണി പുതിയിടം, എംജി വാഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, ടോമിൻ ജെ. തച്ചങ്കരി, കെ. ഫ്രാൻസീസ് ജോർജ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

വൈദികരുടെ ദൗത്യം പ്രധാനം: മാർ പവ്വത്തിൽ

കോട്ടയം: വൈദികർ സഭയിലും സമൂഹത്തിലും സജീവമായി ഇടപെട്ട് ഓരോ വിഷയങ്ങളിലും സഭാത്മകമായ രീതിയിൽ പരിഹാരം കണ്ടെത്തണമെന്നു ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയോടുള്ള സ്നേഹത്തിൽ വൈദികർ വളരണം. യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നതോടൊപ്പം സ്നേഹത്തോടെയും സഭാത്മകമായും പ്രതികരിക്കാൻ കഴിയണമെന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചശേഷം മാർ പവ്വത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.