മൂന്നാറിലെ പുഴ കൈയേറ്റം ഒഴിപ്പിക്കാൻ റവന്യുവകുപ്പ് ശ്രമമാരംഭിച്ചു
Saturday, August 17, 2019 12:19 AM IST
മൂന്നാർ: പുഴ കൈയേറ്റത്തിനെതിരെ കർശന നടപടിയുമായി റവന്യുവകുപ്പ് രംഗത്ത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും മൂന്നാറിൽ വ്യാപകനാശനഷ്ടം സംഭവിച്ചതിനെ തുടർന്നു വെള്ളമൊഴുക്കിന് തടസം സൃഷ്ടിക്കുന്ന കൈയേറ്റങ്ങൾക്കെതിരേനിയമ നടപടി സ്വീകരിക്കാനാണ് ദേവികുളം സബ് കളക്ടർ ഡോ.രേണുരാജിന്‍റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്തിനു സമാനമായി ഇക്കുറിയും മുതിരപ്പുഴയാർ കരകവിഞ്ഞതോടെ പഴയമൂന്നാറിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുഴ കൈയേറ്റത്തിനെതിരേ നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. മൂന്നാർ ടൗണിലും പഴയമൂന്നാറിൽ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന വിധത്തിൽ നിർമാണം നടത്തിയവ പൊളിച്ചുനീക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.


നടപടിയുടെ ഭാഗമായി പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റ് തയാറാക്കാൻ മൂന്നാർ തഹസിൽദാരെ നിയോഗിച്ചു. ഇദ്ദേഹത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.