ശ്രീറാം കേസ്: ഡോക്ടർമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും
ശ്രീറാം കേസ്: ഡോക്ടർമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും
Tuesday, August 20, 2019 11:50 PM IST
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ മരിച്ച കേസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേയും സ്വകാര്യ ആശുപത്രിയിലേയും ഡോക്ടർമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. വാഹനാപകടത്തിനു ശേഷം ശ്രീറാം വെങ്കിട്ടരാമൻ വിദഗ്ധ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കൽ കോളജ് ആശുപത്രിയിലേയും ഡോക്ടർമാരുടെ മൊഴിയാണു പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുക.

രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കുന്നതിനുള്ള മരുന്ന് നൽകിയിട്ടുണ്ടോയെന്നത് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാത്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നു ശേഖരിക്കുമെന്നാണു പോലീസ് നൽകുന്ന വിവരം. സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് നൽകിയ ചികിത്സ സംബന്ധിച്ച വിവരവും ശേഖരിക്കും. ശ്രീറാമിന്‍റെ ചികിത്സാ രേഖകളും പരിശോധിക്കും. ആവശ്യമെങ്കിൽ ആശുപത്രി ഉന്നതരുടെ മൊഴിയെടുക്കുന്ന നടപടികളിലേക്കും പോലീസ് കടക്കും.

പബ്ലിക് ഓഫീസിനു മുന്നിൽ അപകടം നടന്ന ശേഷം ശ്രീറാമിനെ പോലീസ് ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. എന്നാൽ, സ്വകാര്യ ആശുപത്രിയിലാണ് ശ്രീറാം ചികിത്സ തേടിയത്. തുടർന്ന് അദ്ദേഹം അറസ്റ്റിലാകുകയും അവിടത്തെന്നെ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.


ശ്രീറാമിനെ ജയിലിൽ എത്തിച്ച ശേഷം പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിരുന്നു. മെഡിക്കൽ ബോർഡ് അംഗങ്ങളായവരിൽ നിന്നും ചികിത്സിച്ച ഡോക്ടർമാരിൽ നിന്നു വിവരങ്ങൾ തേടുന്നതിനൊപ്പം ആശുപത്രി രേഖകളും പരിശോധിക്കും.

അപകടത്തിൽപെട്ട കാറിന്‍റെ ക്രാഷ് ഡാറ്റ റെക്കോഡ് ഉൾപ്പടെയുള്ളവ പരിശോധന ഫോക്സ്‌വാഗണ്‍ കന്പനി വിദഗ്ധർ ഇന്നലെയും തുടർന്നു.

അതിനിടെ, അപകടത്തിനു തൊട്ടു മുൻപു ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടം നടന്ന ദിവസം രാത്രി 12.59ന് ശ്രീറാം കവടിയാർ പാർക്കിലേക്ക് നടന്നെത്തുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തമാകുന്ന സമയവും അപകടം നടന്ന സമയവും വച്ചു നോക്കുന്പോൾ ശ്രീറാം അമിത വേഗതയിലാണ് കാറോടിച്ചതെന്ന് വ്യക്തമാകും. കവടിയാറിലെ സിവിൽ സർവീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ സ്വകാര്യ സ്ഥലത്തു നിന്നുള്ള കാമറ ദൃശ്യങ്ങൾ ലഭിച്ചത്.

കവടിയാർ മുതൽ അപകടം നടന്ന സ്ഥലം വരെയുള്ള സ്ഥലത്ത് വിവിധയിടങ്ങളിൽ നിന്ന് പോലീസ് കാമറാ ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നാണു പറഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.