കെപിസിസി പുനഃസംഘടനാ ചർച്ച ഡൽഹിയിലേക്ക്
Wednesday, August 21, 2019 12:03 AM IST
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഡൽഹിയിലേക്ക്. രാജീവ്ഗാന്ധിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾക്കായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിലെത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കെപിസിസി ഭാരവാഹികളെ കാലതാമസം കൂടാതെ നിശ്ചയിക്കണമെന്ന് കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യസമിതി നേരത്തെ നിർദേശിച്ചിരുന്നതാണ്. കഴിഞ്ഞ മാസം 31 നകം പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്നും തീരുമാനിച്ചിരുന്നു. ഇതിനായി മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും ചുമതലപ്പെടുത്തിയിരുന്നെങ്കിലും നിശ്ചിത സമയത്തിനകം ഭാരവാഹിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സാധിച്ചിരുന്നില്ല.

ഇതിനിടെ മൂന്നു നേതാക്കളും ചേർന്നു ഭാരവാഹികളെ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും ഇതിനെതിരേ കെ. മുരളീധരൻ രംഗത്തുവന്നതു വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇരട്ടപ്പദവിയാണ് ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കിയിരിക്കുന്നത്. ജനപ്രതിനിധികൾ ഭാരവാഹികളാകേണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റിന്‍റെ താൽപര്യം. എ ഗ്രൂപ്പും ഇതിനോടു യോജിക്കുന്നു. എന്നാൽ, ജനപ്രതിനിധികളായ വി.ഡി. സതീശൻ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ എന്നിവരെ ഭാരവാഹിത്വത്തിലേക്കു കൊണ്ടു വരണമെന്നാണ് രമേശ് ചെന്നിത്തലയുടെ താൽപര്യം.


പുനഃസംഘടന ഇടയ്ക്കു വഴിമുട്ടിയത് ഈ വിഷയത്തിൽ തട്ടിയായിരുന്നു. വർക്കിംഗ് പ്രസിഡന്‍റുമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും ഇരട്ടപ്പദവി വേണ്ടെന്നുവച്ചാൽ സ്ഥാനം ഒഴിയേണ്ടിവരും. ഇവർക്കും പദവിയിൽ തുടരാൻ താൽപര്യമുണ്ട്. എം.ഐ. ഷാനവാസിന്‍റെ മരണത്തോടെ ഒരു വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

പരിഹരിക്കാവുന്ന പരാതികൾ മാത്രമേയുള്ളൂവെന്നും തർക്കങ്ങളില്ലാതെ പുതിയ ഭാരവാഹികളെ കണ്ടെത്താൻ കഴിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നീടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.