എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സഭാമേലധ്യക്ഷന്മാർ വിശ്വാസിസമൂഹത്തെ അറിയിക്കുന്നത്
Saturday, August 24, 2019 1:07 AM IST
സീറോ മലബാർ സഭയുടെ മെത്രാന്മാരുടെ സിനഡ് കൊച്ചി മൗണ്ട് സെന്‍റ് തോമസിൽ നടക്കുന്ന വിവരം ഇതിനോടകം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ സിനഡിൽ ചർച്ച ചെയ്യുന്നത്. അടിയന്തര പ്രാധാന്യമുള്ള മറ്റു പല വിഷയങ്ങൾ ഉണ്ടായിരുന്നിട്ടും അവയെല്ലാം മാറ്റിവച്ച് നമ്മുടെ അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ സന്മനസുകാട്ടിയ സിനഡ് പിതാക്കന്മാരോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവിധ സമിതികളും വ്യക്തികളും ഉന്നയിച്ച പരാതികളും ആവശ്യങ്ങളും സിനഡ് തികഞ്ഞ ആത്മാർഥതയോടെയും അനുഭാവപൂർവമായും ചർച്ച ചെയ്തു. വിവിധ സമിതികളും കമ്മീഷനുകളും കമ്മിറ്റികളും നടത്തിയ പഠനറിപ്പോർട്ടുകളും സിനഡ് വിശദമായി മനസിലാക്കി. ഭൂമി ഇടപാടുകൾ, വിവാദരേഖ ഉൾപ്പടെയുള്ള വിവിധ കേസുകൾ, മെത്രാന്മാരുടെ സ്ഥാനങ്ങൾ സംബന്ധിച്ച വിഷയങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ എന്നിവ സിനഡ് വിശദമായി പഠിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ അതിരൂപതയിലെ ഫൊറോന വികാരിമാർ, അല്മായ പ്രതിനിധികൾ, സന്യസ്ത പ്രതിനിധികൾ, വിവിധ സമിതി അംഗങ്ങൾ തുടങ്ങിയവരുമായി സിനഡിനിടയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ അഭിപ്രായപ്രകടനങ്ങളിലൂടെ അതിരൂപതയിലെ ദൈവജനത്തിന്‍റെ പൊതുവികാരം സിനഡിന് മനസിലാകുന്നുണ്ട്.


മേൽപ്പറഞ്ഞ പല വിഷയങ്ങളിലും സിനഡ് എടുക്കുന്ന തീരുമാനങ്ങൾക്ക് പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരം ആവശ്യമാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനാലാണ് നാം പ്രതീക്ഷിക്കുന്നത്ര വേഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കാത്തത്.

2019 ഓഗസ്റ്റ് 25 ഞായറാഴ്ച മൗണ്ട് സെന്‍റ് തോമസിലേക്ക് ചിലർ പ്രതിഷേധപ്രകടനം നടത്തുമെന്ന് അറിയിച്ചതായി മനസിലാക്കുന്നു. എന്നാൽ, നമ്മുടെ അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിനഡ് ഏറ്റവും അനുഭാവപൂർവം പരിഗണിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്രകാരമൊരു നടപടി ക്രൈസ്തവ ചൈതന്യത്തിനും നമ്മുടെ കൂട്ടായ്മയ്ക്കും ചേർന്നതല്ല. സഭയെ പൊതുസമൂഹത്തിനു മുമ്പിൽ അവഹേളിക്കാൻ മാത്രം ഉതകുന്ന ഈ സംരംഭത്തിൽനിന്ന് എല്ലാ വിശ്വാസികളും പിന്തിരിയണമെന്ന് ഞങ്ങൾ ഒരുമനസോടെ ആഹ്വാനം ചെയ്യുന്നു. സഭയുടെയും അതിരൂപതയുടെയും നന്മയും കൂട്ടായ്മയുമാണ് നാം ലക്ഷ്യം വയ്ക്കേണ്ടത്.

എറണാകുളം-അങ്കമാലി അതിരൂപതാ വിശ്വാസികളായ നാം ഒറ്റക്കെട്ടായി സഭയോടു ചേർന്നു നിൽക്കണമെന്നും സഭയ്ക്കുവേണ്ടി ആത്മാർഥമായി പ്രാർഥിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ സഹകരിക്കണമെന്നും അഭ്യർഥിക്കുന്നു.

മാർ ജോർജ് ആലഞ്ചേരി
മാർ ജേക്കബ് മനത്തോടത്ത്
മാർ തോമസ് ചക്യത്ത്
മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്
മാർ ജോസ് പുത്തൻവീട്ടിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.