ജയിലറയിൽനിന്നു സന്ദേശം കേരളത്തിലേക്കും...
ജയിലറയിൽനിന്നു സന്ദേശം  കേരളത്തിലേക്കും...
Sunday, August 25, 2019 12:48 AM IST
തിരുവനന്തപുരം: അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായി ജയിലിലായ അരുണ്‍ ജയ്റ്റ്‌ലി, രാഷ്‌ട്രീയ സന്ദേശങ്ങൾ ഒളിച്ചുകടത്തി കേരളത്തിലുമെത്തിച്ചു. ലോക്‌ താന്ത്രിക് യുവമോർച്ച എന്ന സംഘടനയുടെ ദേശീയ കണ്‍വീനറായിരുന്ന അരുണ്‍ ജയ്റ്റ്‌ലി എന്ന വിദ്യാർഥിനേതാവ് അന്നത്തെ കേരള ഘടകം കണ്‍വീനറായ പി.എസ്. ശ്രീധരൻപിള്ളയ്ക്കും ഒളിവിൽ സന്ദേശങ്ങൾ കൈമാറി.

തിഹാർ ജയിലറകളിൽനിന്ന് ജയ്റ്റ്‌ലി എന്ന തന്ത്രശാലിയുടെ സന്ദേശങ്ങൾ ആർഎസ്എസുകാർ വഴിയാണ് ഒളിച്ചു പുറത്തെത്തിച്ചിരുന്നത്. ഒളിവിൽ കൈമാറിയെത്തുന്ന രാഷ്‌ട്രീയ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്നു സമരപരിപാടികളും മറ്റും ആസൂത്രണം ചെയ്തിരുന്നതെന്ന് ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ പി.എസ്. ശ്രീധരൻപിള്ള ഓർക്കുന്നു.
അരുണ്‍ ജയ്റ്റ്‌ലി ഡൽഹി സർവകലാശാലാ കാന്പസിൽ നിയമ വിദ്യാർഥിയായിരിക്കേയാണ് ജനസംഘം, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, മറ്റു സ്വതന്ത്ര സംഘടനകൾ എന്നിവയുടെ യുവതയുടെ പിന്തുണയോടെ ലോക്‌താന്ത്രിക് യുവമോർച്ച രൂപീകരിക്കുന്നത്. ജയ്റ്റ്‌ലി ദേശീയ അധ്യക്ഷനായി. കേരള ഘടകം കണ്‍വീനറായി അടുത്ത സുഹൃത്തായിരുന്ന തന്നെ നിയോഗിച്ചു. ജയപ്രകാശ് നാരായണന്‍റെ വിപ്ലവാഹ്വാനത്തിന്‍റെ ചുവടുപിടിച്ചു നിരോധനാജ്ഞ ലംഘിച്ചു ഡൽഹി സർവകലാശാലാ കാന്പസിൽ പ്രകടനം നടത്തിയ അരുണ്‍ ജയ്റ്റ്‌ലി അറസ്റ്റിലായി.

അതും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‍റെ രണ്ടാം ദിനത്തിൽ. തുടർന്നു തിഹാർ ജയിലറയിലേക്ക്. അവിടെനിന്ന് ഒളിവുസന്ദേശങ്ങൾ രാജ്യത്തെ ലോക് താന്ത്രിക് യുവമോർച്ച സംസ്ഥാന ഘടകങ്ങൾക്ക് എത്തിക്കാൻ അരുണ്‍ ജയ്റ്റ്‌ലിക്കായി. 1975-77 കാലഘട്ടത്തിൽ 19 മാസമാണ് ജയ്റ്റ്‌ലി ജയിൽവാസം അനുഭവിച്ചത്. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ "ഡാർക് ഡെയ്സ് ഓഫ് ഡമോക്രസി' എന്ന പുസ്തകത്തിൽ ശ്രീധരൻപിള്ള കുറിച്ചിരുന്നു.


പിന്നീടു ബിജെപി രൂപീകരിച്ചപ്പോൾ അതിന്‍റെ ഭാഗമായ ജയ്റ്റ്‌ലിക്കൊപ്പം അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരം ലഭിച്ചതായും പിള്ള പറയുന്നു. വാജ്പേയി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി 2001ൽ കേരള ഹൈക്കോടതിയിലെ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലായി തന്നെ നിയമിച്ചു. സാധാരണയായി ഹൈക്കോടതി അഭിഭാഷകരെ മാത്രം ഈ തസ്തികയിൽ നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകനായ തന്നെ നിയമിച്ചത്. പിന്നീട് സിബിഐ കോടതിയിൽ സ്റ്റാൻഡിംഗ് കോണ്‍സലാക്കി. ഇതു രാജിവച്ചാണ് ആദ്യം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയത്.

അടുത്തിടെ കൊച്ചിയിലെ ചടങ്ങിനിടയിൽ ഹൈക്കോടതി അഭിഭാഷകരായ മകൻ അർജുനെയും മരുമകൻ അരുണിനെയും ഉപദേശിക്കുന്നതിനിടയിൽ തന്നെക്കുറിച്ചു പറഞ്ഞ ജയ്റ്റ്‌ലിയുടെ വാചകം കുടുംബാംഗങ്ങൾക്കിടയിലെ ആശയക്കുഴപ്പം അകറ്റിയെന്നും ശ്രീധരൻപിള്ള പറയുന്നു.

ശ്രീധരൻപിള്ള മികച്ച രാഷ്‌ട്രീയക്കാരൻ മാത്രമല്ല, നല്ല വക്കീലും മികച്ച എഴുത്തുകാരനുമാണെന്നായിരുന്നു ജയ്റ്റ്‌ലിയുടെ കമന്‍റ്.

കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.