ലാസ്റ്റ് ഗ്രേഡുകാരുടെ തസ്തികമാറ്റ സ്ഥാനക്കയറ്റം: അനുപാതം ഉയർത്തി ഉത്തരവ്
Monday, August 26, 2019 12:27 AM IST
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള താഴ്ന്ന തസ്തികയിലെ ജീവനക്കാരുടെ തസ്തിക മാറ്റം വഴിയുള്ള സ്ഥാനക്കയറ്റ അനുപാതം ഉയർത്തി സർക്കാർ ഉത്തരവ്. ചില വകുപ്പുകളിൽ പത്തു ശതമാനത്തിൽ താഴെയുണ്ടായിരുന്ന തസ്തിക മാറ്റ സ്ഥാനക്കയറ്റം പത്തു ശതമാനമാക്കി ഉയർത്തി.

റവന്യു, സിവിൽ ജുഡീഷറി വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള താഴ്ന്ന ജീവനക്കാരുടെ തസ്തികമാറ്റ സ്ഥാനക്കയറ്റം 40 ശതമാനമാക്കി പുനഃസ്ഥാപിച്ചു. എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഇത് 15 ശതമാനമാണ്. നേരത്തെ ഇത്രയും ശതമാനം തസ്തികകൾ താഴ്ന്ന തസ്തികയിൽ നിന്നു സ്ഥാനക്കയറ്റം വഴി നികകത്തിയിരുന്നു. എന്നാൽ, പിന്നീട് ഇതു റദ്ദാക്കുകയും അനുപാതം പത്താക്കി ചുരുക്കുകയും ചെയ്തു. എന്നാൽ അനുപാതം കുറയ്ക്കൽ ജുഡിഷറി, റവന്യു വകുപ്പുകളിലെ സ്ഥാനക്കയറ്റ സാധ്യതകളെ തകിടംമറിക്കുന്നതായി കാണിച്ച് ഈ വകുപ്പുകളിലെ ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടുമാസത്തിനകം തീർപ്പുണ്ടാക്കണമെന്ന കോടതിയുടെ നിർദേശത്തെത്തുടർന്നാണ് ഉയർന്ന അനുപാതം അതേപടി തുടരാനും പത്തിനു താഴെയുള്ളവരുടേത് പത്താക്കാനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിട്ടത്.


താഴ്ന്ന വേതനമുള്ളവരുടേയും എൽഡി ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് തസ്തികകളിലേയും കേഡർ സ്ട്രെങ്ത് പല വകുപ്പുകളിലും വ്യത്യസ്തമാണ്. സിവിൽ ജുഡീഷറി, റവന്യു, പൊതുമരാമത്ത് പോലുള്ള വകുപ്പുകളിലെ താഴ്ന്ന വേതനക്കാരുടെ കേഡർ സ്ട്രങ്ത് എൽഡി വിഭാഗം ജീവനക്കാരുടേതുമായി താരതമ്യപ്പെടുത്തുന്പോൾ കൂടുതലാണെന്ന വസ്തുത പരിഗണിക്കാതെയാണ് അനുപാതം നേരത്തേ ഏകീരിച്ചത്. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കുറയ്ക്കുന്നതാണ് ഏകീകരണം എന്ന പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയാണ് സർക്കാർ തിരുത്താൻ തയാറായത്.

ഒട്ടേറെ വകുപ്പുകളിൽ പത്തു ശതമാനത്തിൽ താഴെയായിരുന്നു തസ്തികമാറ്റ സ്ഥാനക്കയറ്റം. പുതിയ ഉത്തരവു പ്രകാരം പത്തു ശതമാനത്തിൽ താഴെയുള്ളവരുടെയെല്ലാം സ്ഥാനക്കയറ്റം പത്തുശതമാനമാക്കി ഏകീകരിക്കും. ഇതു കൂടുതൽ പേർക്കു പ്രയോജനം ചെയ്യും. പത്തു ശതമാനത്തിൽ കൂടുതൽ നിലവിലുണ്ടായിരുന്ന പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളിൽ അതു പുനഃസ്ഥാപിക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.