കൊങ്കണ്‍ പാതയിൽ ഇന്ന് സ്പെഷൽ സർവീസ്
കൊങ്കണ്‍ പാതയിൽ ഇന്ന് സ്പെഷൽ സർവീസ്
Monday, August 26, 2019 12:44 AM IST
കൊച്ചി: കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത നിയന്ത്രണത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ഈ പാതയിൽ പോർബന്ദറിലേക്കും അജ്മീറിലേക്കും ഇന്നു പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

കൊച്ചുവേളി-പോർബന്ദർ പാസഞ്ചർ സ്പെഷൽ രാവിലെ 11ന് കൊച്ചുവേളിയിൽനിന്നു സർവീസ് തുടങ്ങും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണു കേരളത്തിലെ സ്റ്റോപ്പുകൾ.

എറണാകുളം-അജ്മീർ സ്പെഷൽ പാസഞ്ചർ (02977) രാത്രി 8.25ന് എറണാകുളം ജംഗ്ഷനിൽനിന്നു പുറപ്പെടും. ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇരു ട്രെയിനുകളും ബുധനാഴ്ച നിശ്ചിത സ്ഥാനങ്ങളിലെത്തും. അതേസമയം, തിങ്കളാഴ്ച സർവീസ് നടത്തേണ്ട മഡ്ഗാവ്-എറണാകുളം വീക്ക്‌ലി എക്സ്പ്രസ് (10215), തിരുനെൽവേലി- ജാംനഗർ ബൈവീക്ക്‌ലി എക്സ്പ്രസ് (19577), കൊച്ചുവേളി- ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്സ്പ്രസ് (22114), കൊച്ചുവേളി- ചണ്ഡിഗഢ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് (12217), എറണാകുളം- മഡ്ഗാവ് വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (10216) ട്രെയിനുകളുടെ സർവീസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.