മരടിലെ ഫ്ളാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്: കെ.വി. തോമസ്
മരടിലെ ഫ്ളാറ്റ്  വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്: കെ.വി. തോമസ്
Saturday, September 14, 2019 12:32 AM IST
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റപൊളിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് നയമാണു സ്വീകരിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. ഒരു ഭാഗത്തു കോടതി വിധിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് കോടതി വിധി നടപ്പാക്കുകയും ചെയ്യാനാണു സിപിഎം ശ്രമിക്കുന്നത്. കോടതി വിധിയിലെ വൈരുധ്യം ചൂണ്ടിക്കാണിക്കാൻ സർക്കാരിനായില്ല.

സുപ്രീം കോടതി വിധി ഉടമകളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ കണ്ട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയെന്നും അനുഭാവപൂർവം പ്രശ്നത്തിൽ ഇടപെടാമെന്നു ഗവർണർ സമ്മതിച്ചതായും തോമസ് പറഞ്ഞു. 1996ൽ സിപിഎം മരട് പഞ്ചായത്ത് ഭരിക്കുന്പോഴാണ് ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയത്. കോണ്‍ഗ്രസ് ഇതിനെ രാഷ്‌ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വരും ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.