തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ച സംഭവത്തില്‍ ഗവര്‍ണര്‍ അന്വേഷണം നടത്തണം: ചെന്നിത്തല
തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ച സംഭവത്തില്‍ ഗവര്‍ണര്‍ അന്വേഷണം നടത്തണം: ചെന്നിത്തല
Monday, September 23, 2019 1:06 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് വിജയിപ്പിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായ നടപടിയും സത്യ പ്രതിജ്ഞാലംഘനവുമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു പ്രാവശ്യം മൂല്യനിര്‍ണയം നടത്തിയെങ്കിലും ഈ വിദ്യാര്‍ഥിക്കു ജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് കിട്ടിയില്ല. മൂന്നാമതും മൂല്യ നിര്‍ണയത്തിനായി അന്നത്തെ കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലക്ക് കത്തെഴുതിയെങ്കിലും മൂന്നാമതും നടത്താന്‍ ചട്ടമില്ലന്ന് കാണിച്ച് ഈ ആവശ്യം വൈസ് ചാന്‍സലര്‍ നിരസിക്കുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയ കോളജ് പ്രിന്‍സിപ്പല്‍ പിന്നീടു സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍ ആയി വരികയും ചെയ്തു. മന്ത്രി കെ. ടി. ജലീലീന്‍റെ നിര്‍ദേശാനുസരണം സര്‍വകലാശാല സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ ഈ വിദ്യാര്‍ഥിയുടെ അപേക്ഷ ഉള്‍പ്പെടുത്തി, നിയമവിരുദ്ധമായി ഒരു കമ്മിറ്റിയെ ഉണ്ടാക്കി വീണ്ടും മൂല്യ നിര്‍ണയം നടത്തി മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കുകയും വിജയിപ്പിക്കുകയുമാണുണ്ടായത്.


പരീക്ഷയില്‍ തോറ്റ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതുമ്പോഴാണ് അദാലത്ത് മറയാക്കി മന്ത്രിക്ക് വേണ്ടപ്പെട്ട വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടിയിട്ട് നല്‍കി വിജയിപ്പിച്ചത്. വിദ്യാര്‍ഥിയെ ചട്ടവിരുദ്ധമായി ജയിപ്പിക്കാന്‍ ഇടപെട്ടു സര്‍വകലാശാലയിലെ പരീക്ഷാ സംവിധാനം അട്ടിമറിക്കാന്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേതൃത്വം നല്‍കിയ സംഭവത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ ഫയല്‍അദാലത്തില്‍ എടുത്ത തിരുമാനങ്ങള്‍ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.