ബസും കാറും കൂട്ടിയിടിച്ച് നാലു യുവാക്കൾ മരിച്ചു
ബസും കാറും കൂട്ടിയിടിച്ച് നാലു യുവാക്കൾ മരിച്ചു
Monday, September 23, 2019 1:40 AM IST
കോഴഞ്ചേരി: ടികെ റോഡിൽ കുന്പനാട് കല്ലുമാലിക്കൽപ്പടിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു നാലു യുവാക്കൾ മരിച്ചു. കാർ യാത്രക്കാരായ നാലു യുവാക്കളാണു തത്ക്ഷണം മരിച്ചത്.

മരിച്ചവർ ഇരവിപേരൂർ സ്വദേശികളാണ്. വാക്കേമണ്ണിൽ സാം തോമസിന്‍റെ മകൻ ബെൻ ഉമ്മൻ തോമസ് (27), മംഗലശേരിൽ ജോബി (36), തറവേലിൽ ശശിയുടെ മകൻ അനൂപ് എസ്. പണിക്കർ(25), ഓലശേരിൽ അനിൽ (40) എന്നിവരാണു മരിച്ചത്.

ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്ന ഷവർലെ ഒപ്ട്ര കാർ എതിർദിശയിൽ തിരുവല്ലയിൽനിന്നു പത്തനംതിട്ടയിലേക്കു വന്ന കെഎസ്ആർടിസി വേണാട് ബസിൽ ഇടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറി നിയന്ത്രണംവിടുകയായിരുന്നുവെന്നു പറയുന്നു. അപകടത്തെത്തുടർന്നു നിശേഷം തകർന്ന കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആളുകളെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നു പേർ മരിച്ചിരുന്നു.


ഗുരുതര പരിക്കുകളോടെ അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ നാരങ്ങാനം മാവുങ്കൽ അരുൺ കുമാറിനെ (24)യും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തു സാരമായി പരിക്കേറ്റ നിലയിലാണ് അരുൺ കുമാറിനെ പുഷ്പഗിരിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന ഇരവിപേരൂർ സ്വദേശി തറവേലിൽ അനീഷിനെ (38) ഗുരുതര പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സുഹൃത്തുക്കളായ ഇവർ കോഴഞ്ചേരിയിൽ പോയി മടങ്ങുകയായിരുന്നുവെന്നു പറയുന്നു. ജോബിയും അനിലും വിവാഹിതരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.