സഭാ ടിവി ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു‌
സഭാ ടിവി ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു‌
Friday, November 15, 2019 12:56 AM IST
തിരുവനന്തപുരം: സൂര്യനെപ്പോലെ കേരളത്തിലെല്ലായിടത്തും വെളിച്ചമെത്തിക്കാൻ കേരള നിയമസഭയുടെ സഭാ ടിവിക്കാവുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള നിയമസഭ ആരംഭിക്കുന്ന സഭാ ടിവിയുടെ ലോഗോയുടെയും തീം മ്യൂസിക്കിന്‍റെയും പ്രകാശനവും നിയമസഭാ മാധ്യമ പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ കേരള നിയമസഭയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. ജനക്ഷേമത്തിനായി നിരവധി നടപടികൾ കേരള നിയമസഭ സ്വീകരിച്ചിട്ടുണ്ട്. പലതും പിന്നീട് മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങൾ കേരള നിയമസഭ കൈക്കൊണ്ടു. ഡിജിറ്റൽ മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തി സഭാ നടപടികൾ ജനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിച്ച നിയമസഭാ സ്പീക്കറെ ഗവർണർ അഭിനന്ദിച്ചു. സഭാ ടിവി ഒരു മുഴുവൻസമയ ചാനലായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാധ്യമ അവാർഡ് ജേതാക്കൾക്കു ഗവർണർ പുരസ്‌കാരം വിതരണം ചെയ്തു.


നിയമസഭയിലെ നല്ല കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് സഭാ ടിവിയുടെ ഉദ്ദേശ്യമെന്ന് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭാ ടിവി നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനുവരി ഒന്നിനു സഭാ ടിവിക്കു തുടക്കംകുറിക്കാനാണു ശ്രമിക്കുന്നത്. കൃത്യമായി നടക്കുന്ന സഭയാണ് കേരളത്തിലേത്. വിമർശനങ്ങൾക്കൊപ്പം മാധ്യമങ്ങൾ പോസിറ്റീവായ കാര്യങ്ങൾകൂടി ജനങ്ങളിലെത്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.

പട്ടികജാതി -പട്ടികവർഗ പിന്നോക്കക്ഷേമ മന്ത്രി എ. കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.