കൂടംകുളം ആണവ വൈദ്യുതി കേരളത്തിലേക്ക്
കൂടംകുളം ആണവ വൈദ്യുതി  കേരളത്തിലേക്ക്
Sunday, November 17, 2019 1:14 AM IST
പത്തനംതിട്ട: തമിഴ്‌നാട്ടിലെ കൂടംകുളം ആണവോര്‍ജ നിലയത്തില്‍നിന്നു കേരള വിഹിതമായ വൈദ്യുതി എത്തിക്കുന്നതിനുള്ള ഇടമണ്‍ - കൊച്ചി 400 കെവി പവര്‍ ഹൈവേയുടെ ഉദ്ഘാടനം നാളെ അടൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

1,300 കോടി രൂപ മുതല്‍മുടക്കിലാണ് കേരളത്തിലെ നാലു ജില്ലകളിലൂടെ പവര്‍ ഹൈവേ നിര്‍മിച്ചിരിക്കുന്നത്. കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധന സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട് - പാലക്കാട്, മൈസൂര്‍ - അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുതപ്രവാഹനിലയില്‍ ആനുപാതികമായി കുറവു വരുത്താനും കഴിഞ്ഞു.


2,000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുതനിലയത്തില്‍നിന്നു കേരളത്തിന്‍റെ വൈദ്യുതിവിഹിതമായ 266 മെഗാവാട്ട്, പ്രസരണനഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്.

ഈ ലൈന്‍ പൂര്‍ത്തിയായതോടെ 400 കെവിയുടെ പ്രസരണശൃംഖല വഴി ഇന്ത്യയില്‍ എവിടെനിന്നും കേരളത്തില്‍ വൈദ്യുതി എത്തിക്കാമെന്നതാണ് പ്രധാന നേട്ടം. കോട്ടയത്തു പുതിയ 400 കെവി സബ് സ്റ്റേഷന്‍ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.