അമ്മത്തൊട്ടിലിൽ പെണ്‍കുരുന്ന്; ഷഹല എന്നു പേര്...
അമ്മത്തൊട്ടിലിൽ പെണ്‍കുരുന്ന്; ഷഹല  എന്നു പേര്...
Saturday, November 23, 2019 12:20 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിൽ ആറു ദിവസം മാത്രം പ്രായമായ കുഞ്ഞ്. അകാലത്തിൽ പൊലിഞ്ഞു പോയ വയനാട് ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരിയുടെ ഓർമയിൽ കുഞ്ഞിനു ഷഹല എന്നു പേരിട്ടു.

വെള്ളിയാഴ്ച രാവിലെ പത്തിനാണ് ആറു ദിവസം പ്രായവും 3.2 കിലോഗ്രാം ഭാരവുമുള്ള പൂർണ ആരോഗ്യവതിയായ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്.

ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ചു കഴിഞ്ഞ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചതിനു ശേഷമെത്തുന്ന 14-ാമത്തെ കുഞ്ഞാണ് ഷഹല.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമെത്തി. കൂടെ ബീപ് സൈറണും. ദത്തെടുക്കൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഓടിയെത്തി തുടർ പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിൽ കൊണ്ടു പോയി. തുടർന്ന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യനില പരിശോധിച്ചു.


സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന 274 ാമത്തെ കുട്ടിയാണ് ഷഹല. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 132-ാമത്തെ കുരുന്നും. കുഞ്ഞിന്‍റെ ദത്തെടുക്കൽ നടപടിക്രമം ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.